web analytics

അതീവ രഹസ്യമായി യുകെയിൽ നിന്നും തിരിച്ചെത്തിച്ചത് 100 ടൺ സ്വർണം

ന്യൂഡൽഹി:വിദേശ ലോക്കറുകളിൽ ഇന്ത്യ സൂക്ഷിച്ചിട്ടുള്ള ടൺ കണക്കിന് സ്വർണത്തിൽ നിന്ന് ഒരു ഭാഗം തിരികെ ഇന്ത്യയിലേക്കെത്തിച്ചു. ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമാണ് ഇന്ത്യയിൽ എത്തിച്ചത്. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനും ആസൂത്രണത്തിനും ശേഷമാണ് അതീവ രഹസ്യമായി കൈമാറ്റം നടത്തിയത്. 100 ടൺ സ്വർണമാണ് ഇംഗ്ലണ്ടിൽ നിന്ന് കൊണ്ടുവന്നിരിക്കുന്നത്. വിദേശത്ത് സ്വർണം സൂക്ഷിക്കുന്ന ബാങ്കിന് നൽകുന്ന ഫീസ് ഒഴിവാക്കുന്നതിനും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയിലുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കാനും വേണ്ടിയാണ് ആർബിഐയുടെ തീരുമാനമെന്നാണ് വിദഗ്ധർ പറയുന്നത്.

1991ന് ശേഷം ആദ്യമായാണ് വിദേശത്ത് സൂക്ഷിക്കുന്ന സ്വർണം വലിയ തോതിൽ ഇന്ത്യയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. വിദേശത്തുള്ള സ്വർണ നിക്ഷേപത്തിൽ പകുതിയിലധികവും ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെന്റ്‌സ് എന്നിവിടങ്ങളിലാണ് സൂക്ഷിക്കുന്നത്. മൂന്നിൽ ഒന്നു മാത്രമാണ് ഇന്ത്യയിൽ സൂക്ഷിക്കുന്നത്.

വരും മാസങ്ങളിലും സമാനമായ നടപടി റിസർവ് ബാങ്ക് കൈക്കൊള്ളുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാർച്ച് അവസാനം വരെയുള്ള കണക്കനുസരിച്ച് ആർബിഐയുടെ കൈവശം 822.10 ടൺ സ്വർണമാണുള്ളത്. ഇതിൽ 408.31 ടൺ സ്വർണം രാജ്യത്ത് തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. ആഗോളതലത്തിൽ സ്വർണത്തിലുള്ള നിക്ഷേപം റിസർവ് ബാങ്ക് വർധിപ്പിച്ച് വരികയാണ്. മൂല്യത്തിൽ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങളിൽ നിന്ന് ഇന്ത്യൻ രൂപയെ രക്ഷിക്കുന്നതിന് വേണ്ടിയാണ് സ്വർണനിക്ഷേപം വർധിപ്പിക്കുന്നത്.1991-ൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചന്ദ്രശേഖർ സർക്കാർ സ്വർണം പണയംവെച്ചിരുന്നു. 1950 മുതൽ 1991 വരെ ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നയം “ലൈസൻസ്, ക്വോട്ട, പെർമിറ്റ് രാജ്” ആയിരുന്നു. പക്ഷേ 1991-ൽ ഒരു പുതിയ സാമ്പത്തിക നയം സ്വീകരിക്കാൻ ഇന്ത്യ നിർബന്ധിതരായി. “ഉദാരവൽക്കരണം, സ്വകാര്യവൽകരണം, ആഗോളവൽകരണം” എന്നതായിരുന്നു ആ നയം.

100 ടൺ അഥവാ 1 ലക്ഷം കിലോഗ്രാം സ്വർണ്ണമാണ് ഇത്തരത്തിൽ രാജ്യത്ത് തിരിച്ചെത്തിയിരിക്കുന്നത്. 1991 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഇത്രയും വലിയ തോതിൽ സ്വർണം നീക്കുന്നത്. മുംബൈയിലെ മിൻ്റ് റോഡിലെ ആർബിഐയുടെ പഴയ ഓഫീസ് കെട്ടിടത്തിലും നാഗ്പൂരിലും സ്ഥിതി ചെയ്യുന്ന നിലവറകളിലാണ് സ്വർണ്ണം സൂക്ഷിച്ചിരിക്കുന്നത്. 2024 കലണ്ടർ വർഷത്തിൽ ഇതുവരെ 19 ടൺ സ്വർണമാണ് ആർബിഐ വാങ്ങിക്കൂട്ടിയത്. മുൻവർഷം മൊത്തത്തിൽ വാങ്ങിയത് 16 ടൺ മാത്രമാണ്. 2019 മുതലാണ് ആർബിഐ സ്വർണം വാങ്ങി സൂക്ഷിക്കാൻ തുടങ്ങിയത്. ഇതിന് മുൻപ് 2009ൽ ആഗോള സാമ്പത്തിക പ്രതിസന്ധി സമയത്താണ് 200 ടൺ സ്വർണം ആർബിഐ വാങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

Related Articles

Popular Categories

spot_imgspot_img