ലോകത്തെ ഏറ്റവും മാരകമായ രോഗം കണ്ടെത്തിയിരിക്കുകയാണ് ടാന്‍സാനിയയില്‍. മാര്‍ബഗ് എന്ന് പേരിട്ടിരിക്കുന്ന, ഇബോളയെ പോലെ തന്നെ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയാത്ത ഈ രോഗത്തെ കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രോഗം ബാധിക്കുന്ന പത്ത് പേരില്‍ ഒമ്പത് പേരും മരിക്കാനാണ് സാധ്യതയെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. The deadliest disease the world has ever seen is in Tanzania
കണ്ണിലൂടെ രക്തം വന്ന് മനുഷ്യജീവനൈടുക്കുന്ന ഈ രോഗം ബാധിച്ച ഒമ്പത് പേരില്‍ എട്ട് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. നല്‍കിയിരിക്കുകയാണ്. മാരക രോഗമായ ഒരു രോഗം തന്നെയാണ് മാര്‍ബഗും എന്നാണ് പറയപ്പെടുന്നത്. രോഗം ബാധിച്ച വ്യക്തിയെ സ്പര്‍ശിക്കുകയോ രോഗിയുടെ ശരീര സ്രവങ്ങള്‍ കൈകാര്യം ചെയ്യുകയോ ചെയ്താല്‍ വളരെ പെട്ടെന്ന് തന്നെ ആ വ്യക്തിയിലേക്ക് ഈ രോഗം പകരുന്നതാണ് രീതി.
ടാന്‍സാനിയയുടെ അയല്‍ രാജ്യങ്ങളായ റുവാണ്ടയിലും ബറൂണ്ടിയിലും ഈ രോഗം സംബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയോ പ്രതിരോധ സംവിധാനങ്ങളോ ഇല്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്നം.
നിലവില്‍ ടാന്‍സാനിയയിലെ വടക്ക് കിഴക്കന്‍ മേഖലയായ കഗേരയിലാണ് ഈ രോഗം ഏറ്റവുമധികം കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകകര്‍ക്കും ഈ രോഗം വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
ആദ്യ ഘട്ടത്തില്‍ പലപ്പോഴും ഇബോളയോ മലമ്പനിയോ ആണെന്നായിരിക്കും പലരും കരുതുന്നത്. ചിലരുടെ ശരീരം തടിച്ചു വീര്‍ക്കുകയും മുഖം വികാരരഹിതമായി തീരുകയും ചെയ്യും. കടുത്ത തലവേദന, വയറിളക്കം, ഛര്‍ദ്ദില്‍, വയറുവേദന, പനി എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
ശരീരത്തിലെ അവയവങ്ങളേയും രക്തക്കുഴലുകളേയും ബാധിക്കുന്ന ഈ രോഗം ആന്തരിക രക്തസ്രാവത്തിനും കൂടാതെ കണ്ണ് ,ചെവി, വായ് എന്നിവിടങ്ങളിലൂടെ രക്തം വാര്‍ന്ന്പോകാനും ഇടയാക്കും.