എയർപോർട്ട് സാജന്‍റെ മകനായ ഡാനിയാണ് ഓം പ്രകാശിൻ്റെ എതിർചേരിയെ ഇപ്പോൾ നിയന്ത്രിക്കുന്നത്…ഇഞ്ചക്കലിലെ സംഘർഷം, തലസ്ഥാനത്തെ ഗുണ്ടാ പകയുടെ ബാക്കിപത്രം

തിരുവനന്തപുരം: തലസ്ഥാനത്തെ വിറപ്പിച്ച ഗുണ്ടാ സംഘങ്ങളായ ഓംപ്രകാശും എയർപോർട്ട് സാജനും തമ്മിലുണ്ടായ തർക്കങ്ങളുടെ തുടർച്ചയാണ് ഇഞ്ചക്കലിലെ സംഘർഷമെന്ന് റിപ്പോർട്ട്.

വൻകിട ഹോട്ടലുകളിൽ ഡിജെ പാർട്ടിയുടെ മറവിലാണ് സംഘത്തിന്‍റെ ഇപ്പോഴത്തെ ഓപ്പറേഷനുകൾ. എയർപോർട്ട് സാജന്‍റെ മകനായ ഡാനിയാണ് ഓം പ്രകാശിൻ്റെ എതിർചേരിയെ ഇപ്പോൾ നിയന്ത്രിക്കുന്നത്.

അപ്രാണി കൃഷ്കുമാർ വധ കേസിൽ ഓം പ്രകാശിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെയാണ് തലസ്ഥാനത്തെ ഗുണ്ടാ ഏറ്റുമുട്ടലിന് ഒരു പരിധിവരെ അറുതിയായിരുന്നു.

എന്നാൽ ഓം പ്രകാശിന്‍റെ അസാന്നിധ്യത്തിൽ അതുവരെ ഭയന്ന് നിന്നവർ പലരും സ്വന്തം സംഘത്തെ വളർത്തി. എയർപോർട്ട് സാജനൊപ്പം മകൻ ഡാനിയും ഫീൽഡിലെത്തി.

നഗരത്തിലെ ഹോട്ടലുകളിൽ ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്ന ഡാനി വാർത്തയിൽ ഇടം പിടിച്ചത് സ്വന്തം സുഹൃത്തിനെ അതിക്രൂരമായി പീഡിപ്പിച്ച് കാല് പിടിപ്പിക്കുന്ന വീഡിയോയിലൂടെയാണ്.

ഡാനിയുടെ സംഘത്തിൽ നിന്നും പിരിഞ്ഞു പോയതിനാണ് വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഈ കേസ് അല്ലാതെ ഡാനി മറ്റ് കേസുകളിലൊന്നും പ്രതിയല്ല.

അപ്രാണി കേസിൽ ഹൈക്കോടതി ശിക്ഷ റദ്ദാക്കിയതോടെ ഓം പ്രകാശ് വീണ്ടും തട്ടകത്തിലേക്ക് ഇറങ്ങി. റിയൽ എസ്റ്റേറ്റ് ഇടപാടുകളും വൻകിട ഹോട്ടലിലെ ഡിജെ പാർട്ടികളുമായി വീണ്ടും കളം പിടിച്ചു.

എന്നാൽപരസ്യമായ ക്വട്ടേഷൻ ഇടപാടുകളില്ലായിരുന്നു. ഇതിനിടെപാറ്റൂരിൽ കഴിഞ്ഞ വർഷം റിയൽ എസ്റ്റേറ്റ് വ്യവസായിയായ നിധിനിനെ ഓം പ്രകാശിന്‍റെ സംഘം വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു.

റിയൽ എസ്റ്റേറ്റ് ഇടപാടിൽ പങ്കാളികളായിരുന്ന നിധിനും ഓം പ്രകാശും തമ്മിൽ പണം പങ്കുവെക്കുന്നതിൽ തർക്കമുണ്ടായി. ഇതിന്‍റെ തുടർച്ചയായി ഓം പ്രകാശിന്‍റെ സംഘത്തെ നിധിനിന്‍റെ കൂട്ടാളികൾ ആക്രമിക്കുകയായിരുന്നു.

നിധിൻ്റെ അക്രമിസംഘത്തിന് അന്ന് ഒളിത്താവളം അടക്കമുള്ള സഹായം ചെയ്തത് ഡാനിയാണ്. കേസിൽ ഒളിവിലായിരുന്ന ഓം പ്രകാശിനെ പിന്നീട് ഗോവയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.

ഇതിനുപിന്നാലെ കൊച്ചിയിൽ വൻകിട ഹോട്ടലിലെ ലഹരി പാർട്ടിയുടെ പേരിലും ഓം പ്രകാശ് പിടിയിലായി. കഴിഞ്ഞ ഏതാനും നാളുകളായി എയർപോർട്ട് സാജന്‍റെ മകൻ ഡാനിയാണ് തലസ്ഥാനത്തെ ഡിജെ പാർട്ടികളുടെ പ്രധാന സംഘാടകൻ.

ഇതിനിടെ ഡിജെ പരിപാടികളുമായി ഓം പ്രകാശും തലസ്ഥാനത്ത് സജീവമായി. ഇഞ്ചക്കലിൽ ഡാനി സംഘടിപ്പിച്ച ഡിജെ പാർട്ടിയിലേക്ക് ഓം പ്രകാശ് എത്തി സംഘർഷമുണ്ടാക്കിയത് ഏത് സാഹചര്യത്തിലാണ് എന്നതാണ് പൊലീസ് ഇപ്പോൾ പരിശോധിക്കുന്നത്.

ഗുണ്ടകൾ തമ്മിലുള്ള പഴയ കുടിപ്പകയുടെ ബാക്കിപത്രമാണോ ഇപ്പോഴത്തെ പ്രശ്നം എന്നും പൊലീസ് അന്വേഷിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

Other news

ആക്രമണം വന്‍ വിജയം; ഡൊണാൾഡ് ട്രംപ്

ആക്രമണം വന്‍ വിജയം; ഡൊണാൾഡ് ട്രംപ് അമേരിക്ക ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണം...

ഫ്രിഡ്ജ് പൊട്ടിത്തെറിക്കാനുള്ള കാരണങ്ങൾ

ഫ്രിഡ്ജ് പൊട്ടിത്തെറിക്കാനുള്ള കാരണങ്ങൾ കഴിഞ്ഞ ദിവസമാണ് റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചെന്ന വാർത്ത...

എക്സൈസ് ഓഫീസറെ വാഹനം ഇടിച്ചുതെറിപ്പിച്ചു

എക്സൈസ് ഓഫീസറെ വാഹനം ഇടിച്ചുതെറിപ്പിച്ചു നാദാപുരം: വാഹന പരിശോധന നടത്തുന്നതിനിടെ സിവിൽ എക്സൈസ്...

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ പിടിയില്‍

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ പിടിയില്‍ കോട്ടയം: കൈക്കൂലി കേസിൽ സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍....

ഹോട്ട്-എയര്‍ ബലൂണില്‍ വൻ തീപിടുത്തം

ഹോട്ട്-എയര്‍ ബലൂണില്‍ വൻ തീപിടുത്തം സാവോ പോളോ: ബലൂണ്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക്...

ഹോര്‍മുസ് കടലിടുക്ക് അടക്കാൻ നിർദേശം

ഹോര്‍മുസ് കടലിടുക്ക് അടക്കാൻ നിർദേശം ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് അടക്കാൻ നിർദേശം നൽകിയതായി...

Related Articles

Popular Categories

spot_imgspot_img