മകളെ കൊലപ്പെടുത്താൻ അമ്മ ക്വട്ടേഷൻ നൽകിയത് മകളുടെ കാമുകന്. സിനിമാക്കഥയല്ല, നടന്ന സംഭവമാണ്.
എന്നാൽ ക്ലൈമാക്സിൽ സംഭവിച്ചത് മറ്റൊന്നാണ്. പദ്ധതി അറിഞ്ഞതോടെ മകളുടെ നിർദേശ പ്രകാരം കാമുകൻ അമ്മയെ വകവരുത്തി.Mother gave quotation to daughter’s boyfriend to kill her daughter
ആഗ്രയ്ക്ക് സമീപം ഇറ്റായിലാണ് നാടിനെ ഞെട്ടിച്ച സംഭവം കൊല്ലപ്പെട്ട അമ്മ അൽക്കയുടെ മകളായ 17 വയസുകാരിയെയും കാമുകൻ സുഭാഷ് സിങിനെയും (38) ജസ്രത്പൂർ പൊലീസ് പിടികൂടി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
അല്ലാപുർ സ്വദേശിനിയായ അൽക്ക (35), 17 വയസുകാരിയായ മകളുടെ പെരുമാറ്റത്തിൽ കുറച്ചു നാളുകളായി സംശയത്തിലായിരുന്നു. മകൾ പ്രദേശത്തെ ഒരാളോടൊപ്പം ഒളിച്ചോടി പോയതോടെ വൈരാഗ്യം വർധിച്ചു. കാരണമായി.
മകളെ തിരികെ എത്തിച്ചെങ്കിലും കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ മകൾ തയ്യാറായില്ല. നന്നാക്കാനായി മകളെ അമ്മാവന്റെ വീട്ടിലേക്ക് അയച്ചെങ്കിലും മകൾ ബന്ധം തുടർന്നു. ഇതോടെയാണ് നാണക്കേട് ഭയന്ന് മകളെ കൊലപ്പെടുത്താൻ അൽക്ക തീരുമാനിച്ചത്.
കൃത്യം നടത്തുന്നതിനായി സെപ്റ്റംബർ 27ന് വാടകക്കൊലയാളിയായ സുഭാഷ് സിങിനെ . 50,000 രൂപ ഏൽപ്പിച്ചു.
എന്നാൽ ക്വട്ടേഷൻ കൊടുത്ത സുഭാഷ് സിങ് തന്നെയായിരുന്നു മകളുടെ കാമുകൻ എന്ന കാര്യം യുവതി അറിഞ്ഞില്ല.
പണം ലഭിച്ചതിന്റെ പിന്നാലെ സുഭാഷ് സിങ് തന്റെ കാമുകിയോട് കാര്യം പറഞ്ഞു.
തനിക്ക് പകരം അമ്മയെ വകവരുത്തിയാൽ താൻ സുഭാഷിനെ വിവാഹം കഴിക്കാമെന്ന് പെൺകുട്ടി അറിയിച്ചതോടെ സുഭാഷ് അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഒക്‌ടോബർ 6 ന് ജസ്രത്പുരിലെ വയലിൽ നിന്ന് അൽക്കയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മൃതദേഹം അൽക്കയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് വൈകാതെ സുഭാഷ് സിങിനെ പിടികൂടി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം സംബന്ധിച്ച ചുരുൾ അഴിയുന്നത്..