web analytics

മൊബൈല്‍ ഫോണ്‍ കാള്‍ നിരക്ക് വീണ്ടും കൂട്ടാൻ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ; സ്വകാര്യ കമ്പനികൾക്കൊപ്പം ഇനിയും തുടർന്നാൽ കുടുംബ ബജറ്റുകൾ താളം തെറ്റും

കൊച്ചി: അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യു(എ.ജി.ആര്‍) വിഷയത്തില്‍ ടെലികോം കമ്പനികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെ മൊബൈല്‍ ഫോണ്‍ കാള്‍ നിരക്ക് വീണ്ടും കൂടാന്‍ സാദ്ധ്യതയേറി.Mobile phone call rates are likely to rise again

സ്പെക്ട്രം ബാദ്ധ്യത കണക്കിലെടുത്ത് സേവനങ്ങളുടെ നിരക്ക് കൂട്ടാതെ മുന്നോട്ടു പോകാനാകില്ലെന്ന് പ്രധാന ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ വ്യക്തമാക്കുന്നു.

അഞ്ചാം തലമുറ സേവനങ്ങള്‍ നല്‍കുന്നതിന് അധിക നിക്ഷേപം കമ്പനികള്‍ നടത്തുമ്പോള്‍ എ.ജി.ആര്‍ ബാദ്ധ്യത കമ്പനികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും.

രണ്ട് മാസം മുന്‍പ് ജിയോയും എയര്‍ടെല്ലും നിരക്കുകളില്‍ വര്‍ദ്ധന വരുത്തിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മൊബൈല്‍ കാള്‍ നിരക്കുകളില്‍ ഇരുപത് ശതമാനം വരെ വര്‍ദ്ധന പ്രതീക്ഷിക്കാമെന്ന് അനലിസ്റ്റുകള്‍ പറയുന്നു.

ജൂണ്‍ മാസത്തിലാണ് രാജ്യത്ത് ഇതിന് മുമ്പ് മൊബൈല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ തന്നെ 2024 നിരക്ക് വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്ന് സൂചനയുണ്ടായിരുന്നു.

ജനുവരി ആദ്യം ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത് വരികയും ചെയ്തിരുന്നു. ഇക്കാര്യം ശരിവച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കുള്ളില്‍ നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരികയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ കമ്പനികള്‍ ഉന്നയിക്കുന്ന ആവശ്യപ്രകാരം കാര്യങ്ങള്‍ നടപ്പിലായാല്‍ ഒരേ വര്‍ഷം തന്നെ രണ്ട് തവണ നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരും.

നേരത്തെ 10 ശതമാനം നിരക്ക് വര്‍ദ്ധിച്ചപ്പോള്‍ തന്നെ നിരവധി ഉപയോക്താക്കള്‍ തങ്ങളുടെ സ്വകാര്യ കമ്പനികളുടെ സിം കാര്‍ഡുകള്‍ പോര്‍ട്ട് ചെയ്ത് വ്യാപകമായി ബിഎസ്എന്‍എല്ലിലേക്ക് മാറിയിരുന്നു.

ഇത് സ്വകാര്യ കമ്പനികള്‍ക്ക് വലിയ നഷ്ടവും ബിഎസ്എന്‍എല്ലിന് തിരിച്ചുവരവിനുള്ള അവസരവും ഒരുക്കിയിരുന്നു. വീണ്ടും നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വന്നാല്‍ അത് ബിഎസ്എന്‍എല്ലിനേ സംബന്ധിച്ച് ബംബര്‍ ലോട്ടറിയടിക്കുന്നതിന് തുല്യമാകും.

അനുകൂല സാഹചര്യം വന്നപ്പോള്‍ തന്നെ തങ്ങളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ബിഎസ്എന്‍എല്‍ തീരുമാനിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ തന്നെ ഒരു മാസത്തെ ഡാറ്റ, ഫോണ്‍കോള്‍ എന്നിവയിക്ക് 300 രൂപ വരെ മുടക്കണം.

വീണ്ടും നിരക്ക് കൂടിയാല്‍ ഇത് 360 രൂപ വരെയായി ഉയരും. രണ്ട് ഫോണ്‍ ഉപയോഗിക്കുന്ന ഒരു സാധാരണക്കാരനെ സംബന്ധിച്ചും, കുടുംബത്തിലെ എല്ലാവര്‍ക്കും റീചാര്‍ജ് ചെയ്യേണ്ട അവസ്ഥ വരികയും ചെയ്യുമ്പോള്‍ കുടുംബ ബഡ്ജറ്റിനെപ്പോലും നിരക്ക് വര്‍ദ്ധന താളം തെറ്റിക്കും.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

50,000 രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു: മാതാപിതാക്കളടക്കം അഞ്ച് പേർ അറസ്റ്റിൽ

50,000 രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു: മാതാപിതാക്കളടക്കം അഞ്ച് പേർ അറസ്റ്റിൽ ബെംഗളൂരു:...

മോദിയുടെ സന്ദർശനത്തിലെ കൊടിതോരണങ്ങൾ; ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി

മോദിയുടെ സന്ദർശനത്തിലെ കൊടിതോരണങ്ങൾ; ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി നിലവിൽ...

കെ- റെയിലിന് പകരം അതിവേഗപ്പാത

കെ- റെയിലിന് പകരം അതിവേഗപ്പാത തിരുവനന്തപുരം: ശക്തമായ ജനവിരോധവും സാങ്കേതിക എതിർപ്പുകളും മൂലം...

ഇറാന്‍ തീരത്ത് യു.എസ് നേവിയുടെ ആളില്ലാ വിമാനം

ഇറാന്‍ തീരത്ത് യു.എസ് നേവിയുടെ ആളില്ലാ വിമാനം മിഡിൽ ഈസ്റ്റിൽ സംഘര്‍ഷ സാധ്യത...

Related Articles

Popular Categories

spot_imgspot_img