ഇടുക്കി വണ്ടൻമേട് കറുവാക്കുളത്ത് നിർത്തിയിട്ട ജീപ്പിന് തീയിട്ട കേസിലെ പ്രതിയെ തമിഴ്‌നാട്ടിലെത്തി പൊക്കി വണ്ടൻമേട് പോലീസ്. കറുവാക്കുളം സ്വദേശി കുമരേശൻ ( 54) നെയാണ് തമിഴ്‌നാട്ടിലെ കോമ്പയിൽ നിന്നും വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തത്. Vandanmedu police picked up the suspect who set fire to the parked jeep from Tamil Nadu
വണ്ടൻമേട് കറുവാക്കുളം നാട്ടുരാജന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് ബുധനാഴ്ച വെളുപ്പിന് ഒരു മണിയോടെ തീയിട്ടത്. തീ പിടിച്ചതോടെപ്പം വാഹനം ഉരുളുകയും ചെയ്തു. മറ്റിടങ്ങളിലേക്ക് തീപടരാനും സാധ്യതയുണ്ടായി.
എന്നാൽ നാട്ടുകാർ സമയത്ത് തീയണച്ചതിനാൽ വാഹനത്തിൽ നിന്നും തീപടർന്ന് അപകടമുണ്ടാകാതെ സമീപത്തുള്ള മൂന്നു വീട്ടുകാരാണ് രക്ഷപെട്ടത്. സമീപത്തു നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിനും കേടുപാടുകളുണ്ടായി.
തുടർന്ന് വണ്ടൻമേട് പോലീസ് എത്തി നടത്തിയ അന്വേഷണത്തിൽ പ്രതിയെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയും ജീപ്പുടമയുമായി നടന്ന പണമിടപാടിനെ തുടർന്നുണ്ടായ തർക്കമാണ് തീയിടാൻ കാരണം.
എസ്.ഐ. അശോകൻ, സി.പി.ഒ. ആർ ബൈജു , ഫൈസൽമോൻ എന്നിവരടങ്ങുന്ന സംഘമാണ് തമിഴ്നാട് കോമ്പയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.