പ്രണയത്തില്‍ നിന്ന് പിന്‍മാറിയ പെണ്‍കുട്ടിയെ യുവാവ് നടുറോഡിൽ ആൾക്കൂട്ടത്തിനിടയിൽ സ്പാനർ ഉപയോഗിച്ച് അടിച്ചുകൊന്നു. സ്പാനർ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. 20 വയസുകാരി ആരതി യാദവാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി 29-കാരനായ രോഹിത് യാദവ് അറസ്റ്റിലായി. (The young man beat the girl with a spanner in the middle of the road who had backed out of love;)
മുംബൈ വസായിയില്‍ ആണ് സംഭവം. ക്രൂരമായ ആക്രമണം നടക്കുന്പോൾ, ചുറ്റും കൂടിയവരും വാഹനത്തിൽ യാത്രചെയ്യുന്നവരുമായി ഒരാൾ പോലും അത് തടയാൻ മുന്നോട്ടുവന്നില്ല. പലരും കാഴ്ചക്കാരായപ്പോൾ മറ്റു ചിലര്‍ വിഡിയോ പകര്‍ത്തുന്നതിന്റെ തിരക്കിലായിരുന്നു എന്നതാണ് നേട്ടവും ദയനീകരമായ സംഭവം.
വലിയ സ്പാനര്‍ കയ്യിൽ കരുതിയ പ്രതി ‘എന്നോട് എന്തിനിങ്ങനെ ചെയ്തു’ എന്ന് ചോദിച്ചുകൊണ്ട് നെഞ്ചിലും തലയക്കും സ്പാനര്‍ ഉപോയിഗച്ച് അടിക്കുന്നത് ദൃശ്യങ്ങളിൽ കാണുന്നു. ചോരയിൽ കുളിച്ച് അനങ്ങാതെ കിടക്കുന്ന പെൺകുട്ടിയുടെ നെഞ്ചിൽ വീണ്ടും അടിച്ച് അരിശം തീര്‍ക്കുന്നതടക്കമുള്ളവ ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമണത്തിന് പിന്നാലെ പെൺകുട്ടി മരിച്ചെന്നാണ് വിഡിയോയിൽ നിന്ന് വ്യക്തമാകുന്നത്.