ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ അഗ്നിബാധ. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. രാവിലെ ആറരയോടെ മേല്‍ക്കാവിലെ ശ്രീകോവിലിനോട് ചേർന്ന തിടപ്പള്ളിയില്‍ പന്തീരടി പൂജയ്ക്ക് നിവേദ്യം ഒരുക്കുമ്പോഴാണ് അടുപ്പില്‍ നിന്നുള്ള തീ ആളിക്കത്തി മേല്‍ക്കൂരയിലേക്ക് പടർന്നത്. (Massive fire breaks out at Chottanikkara Devi Temple)
മേല്‍ക്കൂരയ്ക്ക് നേരിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് സൂചന. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിഹാരക്രിയകള്‍ നടത്തും. ഭഗവതിക്ക് അർപ്പിക്കുന്ന നിവേദ്യങ്ങള്‍ പാകം ചെയ്യുന്ന ശ്രീകോവിലിന് സമാനമായ പ്രാധാന്യമുള്ള തിടപ്പള്ളിയിലേക്ക് ശാന്തിക്കാർക്കും കഴക്കാർക്കും മാത്രമേ പ്രവേശനമുള്ളൂ.
തീയും പുകയും പടർന്നപ്പോള്‍ ജീവനക്കാരും ഭക്തരും ചേർന്ന് വെള്ളം കോരിയൊഴിച്ചും പമ്പ് ചെയ്തുമാണ് തീ അണച്ചത്. തീപിടുത്തതെ തുടർന്ന് കുറച്ചുനേരം ദർശനം നിറുത്തിവച്ചിരുന്നു. നിവേദ്യം വീണ്ടും തയ്യാറാക്കി അർപ്പിച്ച ശേഷം ഒരു വശത്തുകൂടി മാത്രമാണ് ദർശനം അനുവദിച്ചത്.
Read More: ജമ്മു കാശ്മീരിലെ ഭീകരാക്രമണം: അന്വേഷണം എൻഐഎ ഏറ്റെടുത്തു
Read More: പതിവ് തെറ്റിക്കാതെ മമ്മൂട്ടി, കടവന്ത്ര സലഫി മസ്ജിദിൽ ഈദ് നമസ്കാരം നടത്തി; വീഡിയോ കാണാം