ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി. പുല്‍വാമയിലെ നിഹാമ ഏരിയയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ സന്ദേശം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരർ പിടിയിലായിട്ടുണ്ട്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ കമാന്റർമാരാണ് പിടിയിലായത്. പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്.
പുല്‍വാമ സ്വദേശികളായ റയീസ് അഹമ്മദ്, റിയാസ് അഹമ്മദ് ദര്‍ എന്നിവരാണ് പിടിയിലായതെന്നാണ് വിവരം. തിരച്ചിൽ സംഘത്തിന് നേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ മാസം കശ്മീരിലെ പുൽവാമയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു.
Read Also: ബിജെപി ഫുൾ കോൺഫിഡൻസിൽ; സത്യപ്രതിജ്ഞ തീയതി കുറിച്ചു; രാഷ്ട്രപതി ഭവനിൽ ഒരുക്കങ്ങൾക്ക് തുടക്കം
Read Also: 02.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ