ബെംഗളൂരു: ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫിൽ.ഐ.പി.എല്ലിൽ നിർണായക മത്സരത്തിൽ 27 റൺസിനാണ് ബെംഗളൂരുവിന്റെ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. ചെന്നൈയുടെ മറുപടി ഏഴിന് 191 റൺസിൽ അവസാനിച്ചു. തുടക്കം മുതൽ റോയൽ ചലഞ്ചേഴ്സ് ആക്രമിച്ചു കളിച്ചു. ഇടയ്ക്ക് മഴപെയ്തത് ബെംഗളൂരു ആക്രമണം അൽപ്പം മെല്ലെയാക്കി. എങ്കിലും ബാറ്റിംഗ് നിരയിൽ എല്ലാവരും സ്കോറുകൾ ഉയർത്തി. വിരാട് കോഹ്‌ലി 47, ഫാഫ് ഡു പ്ലെസിസ് 54, രജത് പാട്ടിദാർ 41 എന്നിങ്ങനെ സംഭാവന ചെയ്തു. കാമറൂൺ ഗ്രീൻ 38 റൺസുമായി പുറത്താകാതെ നിന്നു.
പിന്നീട്കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തിയാണ് ആർസിബി ബൗളർമാർ മത്സരം തങ്ങൾക്ക് അനുകൂലമാക്കിയത്. 219 റൺസ് പിന്തുടർന്നിറങ്ങിയ ചെന്നൈയുടെ പോരാട്ടം 191 റൺസിൽ അവസാനിക്കുകയായിരുന്നു.
ബാറ്റിംഗിനിറങ്ങിയ ചെന്നൈയെ ഞെട്ടിച്ചു കൊണ്ടായിരുന്നു ആർസിബി ബൗളർമാർ തുടങ്ങിയത്. നായകൻ ഋതുരാജിനെ(0) ആദ്യ പന്തിൽ തന്നെ ഗ്ലെൻ മാക്‌സ്വെൽ പുറത്താക്കി. വൺഡൗണായെത്തിയ ഡൗരിൽ മിച്ചലും(4) മികച്ച പ്രകടനം പെട്ടെന്ന് മടങ്ങി. രചിൻ രവീന്ദ്ര- അജിങ്ക്യാ രഹാനെ സഖ്യമാണ് ചെന്നൈയുടെ സ്‌കോർ ബോർഡ് അൽപമെങ്കിലും ചലിപ്പിച്ചത്. ഇരുവരും ചേർന്ന് 66 റൺസാണ് ഇന്നിംഗ്‌സിലേക്ക് സംഭാവന ചെയ്തത്. രഹാനെയെ(33) പുറത്താക്കി ഫെർഗ്യൂസണാണ് ഈ കൂട്ട്‌കെട്ട് പൊളിച്ചത്.
പിന്നാലെ എത്തിയ രചിനും(61) മടങ്ങി. താരത്തെ ദിനേശ് കാർത്തിക് റണ്ണൗട്ടാകുകയായിരുന്നു.
-ഒരറ്റത് വിക്കറ്റ് വീണ് പതറി കൊണ്ടിരുന്ന ചെന്നൈയെ രവീന്ദ്ര ജഡേജയും (42), മഹേന്ദ്ര സിംഗ് ധോണിയും (25) ചേർന്ന് കരകയറ്റി. കൂട്ടുക്കെട്ട് ശക്തമായതോടെ ആർ.സി.ബി ഒന്നു ഭയന്നു. അവസാന ഓവറിൽ ആദ്യ പന്തിൽ 110 മീറ്ററിന്റെ സിക്സർ പറത്തിയ ധോണിയ അടുത്ത പന്തിൽ പുറത്താക്കി യഷ് ദയാലാണ് ആർ.സി.ബിയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. ശിവം ദുബൈ(7), മിച്ചൽ സാന്റനർ(3) എന്നിവർ സിഎസ്‌കെ നിരയിൽ നിറം മങ്ങി.
ആർസിബിക്കായി നാല് ഓവറിൽ 42 റൺസ് വഴങ്ങി യഷ് ദയാൽ 2 വിക്കറ്റ് വീഴ്‌ത്തി. ഗ്ലെൻ മാക്‌സ്വെൽ, മുഹമ്മജ് സിറാജ്, ലോക്കീ ഫെർഗുസൻ, കാമറൂൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.