അപസ്മാരമെന്ന് സംശയിച്ച് വിദഗ്ധചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ച രണ്ടുവയസ്സുകാരുടെ ശ്വാസനാളത്തിൽ നിന്നും കണ്ടെടുത്തത് ഒരു മാസം മുമ്പ് കുടുങ്ങിയ നിലക്കടല. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലാണ് സംഭവം. ബ്രോങ്കോസ്കോപ്പിയിലൂടെ നിലക്കടല പുറത്തെടുത്തു.
അപസ്മാരം ആണെന്ന ധാരണയിൽ വിദഗ്ധ ചികിത്സയ്ക്കായാണ് താഴെക്കാട് സ്വദേശിയായ രണ്ടുവയസ്സുകാരിയായ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ കുട്ടികളുടെ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയെ പരിശോധിച്ച ഡോക്ടർ ദീപു കുട്ടിയെ സ്കാനിംഗിന് വിധേയമാക്കിയപ്പോഴാണ് ശ്വാസനാളത്തിൽ എന്തോ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പരിശോധിച്ചപ്പോൾ നിലക്കടലയാണെന്ന് കണ്ടെത്തി. തുടർന്ന് പൾമനോളജിസ്റ്റ് ഡോക്ടർ നിമിഷ ബ്രോങ്കോസ്കോപ്പിയിലൂടെ നിലക്കടലയുടെ കഷണം പുറത്തെടുത്തു. കുട്ടി ആശുപത്രി വിട്ടു.