അഞ്ച് സംഘടനകളുടെ വിദേശ സംഭാവന രജിസ്‌ട്രേഷൻ ആക്ട് (എഫ്‌സിആർഎ) ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ സിനഡിക്കൽ ബോർഡ് ഓഫ് സോഷ്യൽ സർവീസസ്, വോളണ്ടറി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ , ഇൻഡോ-ഗ്ലോബൽ സോഷ്യൽ സർവീസ് സൊസൈറ്റി , ചർച്ച് ഓക്‌സിലറി ഫോർ സോഷ്യൽ ആക്ഷൻ , ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവയുടെ ലൈസൻസാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി റദ്ദാക്കിയത്. വിദേശ നാണയ വിനിമയ നിയമം ലംഘിച്ചതിനെ തുടർന്നാണ് നടപടി. എഫ്‌സിആർഎയുടെ വ്യവസ്ഥകൾ ലംഘിക്കുന്നവർ ഏതൊരു സംഘടനയും നടപടി നേരിടേണ്ടിവരുമെന്ന നിലപാട് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.
ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ (സിഎൻഐ) വികസന ബോർഡാണ് സിനഡിക്കൽ ബോർഡ് ഓഫ് സോഷ്യൽ സർവീസസ് (എസ്ബിഎസ്എസ്). ദലിതർ, ആദിവാസികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു;
1970ൽ രൂപീകൃതമായ സൊസൈറ്റിയാണ്.വോളണ്ടറി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ
ചർച്ച് ഓക്‌സിലറി ഫോർ സോഷ്യൽ ആക്ഷൻ 1947ൽ സ്ഥാപിതമായ ന്യൂഡൽഹി ആസ്ഥാനമായുള്ള സംഘടനയാണ്യ ഇന്ത്യയിലെ ഓർത്തഡോക്‌സ് , പ്രൊട്ടസ്റ്റന്റ് ചർച്ച് സൊസൈറ്റികൾ ഉൾപ്പെടുന്ന നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ സേവന വിഭാഗവുമാണ്.
പള്ളികളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും സേവിക്കാൻ 1957 ൽസ്ഥാപിക്കപ്പെട്ട ഒരു സുവിശേഷ സഖ്യമാണ് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ. അങ്ങനെ വാക്കിലും പ്രവൃത്തിയിലും യേശുക്രിസ്തുവിന്റെ സുവാർത്തയ്‌ക്ക് സാക്ഷ്യം വഹിക്കാനുള്ള ദൗത്യമാണ് ചെയ്യുന്നതെന്നാണ് അവകാശപ്പെടുന്നത്.
ഇൻഡോ ഗ്ലോബൽ സോഷ്യൽ സർവീസ് സൊസൈറ്റി ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദുരുതാശ്വാസ പ്രവർത്തന സംഘടനയാണ്. ജർമ്മനിയിലെ റോമൻ കാത്തലിക് ചർച്ചിന്റെ ദുരിതാശ്വാസ ഫണ്ടുകൾ ഉപയോഗിച്ച് ഇൻഡോജർമ്മൻ സോഷ്യൽ സർവീസ് സൊസൈറ്റി എന്ന നിലയിലാണ് തുടക്കത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്, പിന്നീട് പേരുമാറ്റി.