ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ രംഗത്ത്. പരാമർശങ്ങൾ പലതും വസ്തുത വിരുദ്ധം. തകർന്ന സമ്പത്ത് ഘടനയെ രക്ഷിക്കാൻ ഒരു മന്ത്രവും ബജറ്റിലില്ലെന്നും അദ്ദേഹം വിമർശിച്ചു.കേരളത്തിലെ കർഷകരെ സഹായിക്കാൻ ഒരു പ്രഖ്യാപനവും മുന്നോട്ട് വച്ചിട്ടില്ല,.വെറും വാചക കസർത്ത് മാത്രമാണ് ബജറ്റിലുള്ളത്.ടൂറിസം മേഖലയിൽ പോലും ഒരു പ്രതിക്ഷയും നൽകുന്നില്ല. ബജറ്റിലെ നിരീക്ഷണങ്ങൾ പലതും വസ്തുതാ വിരുദ്ധമാണ്.സാമ്പത്തികമായി തകർന്ന കേരളത്തെ രക്ഷിക്കാനുള്ള ഒന്നും ബജറ്റിലില്ല.ക്ഷേമ പെൻഷൻ മാസങ്ങളായി മുടങ്ങി കിടക്കുന്നു.സാധാരക്കാരെ സംബന്ധിച്ച് ഒരു പ്രതീക്ഷയും ബജറ്റ് നൽകുന്നില്ല.റബർ താങ്ങുവില പത്ത് രൂപ മാത്രം ഉയർത്തിയത് തട്ടിപ്പാണ്.സാധാരക്കാരനെ ദ്രോഹിക്കുന്ന ബജറ്റാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റബറിന് വില കൂടുമെന്ന് കണ്ടാണ് താങ്ങുവില 180 ആക്കുമെന്ന ഇപ്പോഴത്തെ പ്രഖ്യാപനമെന്നും കെ സുരേന്ദ്രൻ.വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ടി.പി ശ്രീനിവാസൻ ഇത് പറഞ്ഞപ്പോൾ എടുത്തിട്ട് അടിച്ചവരാണ് പ്രഖ്യാപനം നടത്തുന്നത്. ടി.പി ശ്രീനിവാസനോട് ധനമന്ത്രി മാപ്പ് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേന്ദ്ര അവഗണനയെന്ന ആരോപണം തെറ്റാണ്. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also :വ്യാജ എൽ എസ് ഡി കേസ്; ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ കുടുക്കിയത് അടുത്ത ബന്ധുവിന്റെ സുഹൃത്ത്