ഹരിദ്വാർ: ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഹരിദ്വാറിലെ സർവാനന്ദ് ഘട്ടിലാണ് സംഭവം.
യുവതി തന്റെ വളർത്തുനായയെ ഗംഗയിൽ ഇറക്കി കുളിപ്പിച്ചതിനെതിരെ അവിടെയുണ്ടായിരുന്ന പൂജാരിമാരും വിശ്വാസികളും എതിർപ്പ് പ്രകടിപ്പിച്ചു. പുണ്യനദിയായ ഗംഗയിൽ നായയെ ഇറക്കരുതെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും സ്ത്രീ അത് അവഗണിച്ചതോടെ വാക്കുതർക്കം ആരംഭിച്ചു.
നായയെ കുളിപ്പിക്കുന്നത് തുടർന്നതോടെ സ്ഥലത്തെ പ്രതിഷേധം ശക്തമായി. ഇതിനിടെ ഒപ്പമുണ്ടായിരുന്ന യുവാവ് പ്രശ്നം ശമിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഗംഗയുടെ പവിത്രത മാനിക്കണമെന്നും നായയെ അവിടെ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് ആളുകൾ പ്രതിഷേധിച്ചു.
എന്നാൽ “ഇവിടെ നായയെ കുളിപ്പിച്ചാൽ എന്താണ് പ്രശ്നം?” എന്ന് ചോദിച്ച് സ്ത്രീ പ്രതിഷേധക്കാരോട് പ്രതികരിച്ചു. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റം രൂക്ഷമായി. ഒടുവിൽ സ്ത്രീയും ഒപ്പമുണ്ടായിരുന്ന യുവാവും നായയുമായി സ്ഥലം വിട്ടു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ ഉയർന്നു. ശുചിത്വവും പവിത്രതയും സംബന്ധിച്ച ചർച്ചകളും സംഭവത്തെ തുടർന്ന് ശക്തമായി.
English Summary
A video showing a woman bathing her pet dog in the Ganga at Haridwar has gone viral, sparking a heated argument with locals and priests. The incident has triggered mixed reactions on social media regarding religious sentiments and hygiene.
haridwar-ganga-dog-bathing-controversy-video
ഹരിദ്വാർ, ഗംഗ, വൈറൽ വീഡിയോ, വിവാദം, സമൂഹമാധ്യമങ്ങൾ, മതവിശ്വാസം, വളർത്തുനായ, ഇന്ത്യ വാർത്ത








