- നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം
കോട്ടയം: കടുത്തുരുത്തിയിൽ വീട്ടിൽ പ്രസവിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വെള്ളാശേരി തത്തപ്പള്ളി ആലുമ്മേൽ അനീഷിന്റെ ഭാര്യ കാർത്തിക (36)യാണ് വീട്ടിൽ പ്രസവിച്ചത്.
പ്രസവത്തെ തുടർന്ന് രക്തസ്രാവം ഉണ്ടായതോടെ കാർത്തികയെ ആശുപത്രിയിൽ എത്തിച്ചതിനിടെയാണ് സംഭവം പുറത്തറിയുന്നത്. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് ആശുപത്രി അധികൃതർ വീട്ടിലെത്തി പരിശോധിച്ചപ്പോൾ തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ പകൽ മൂന്നോടെയാണ് സംഭവം. ഇവർക്കു നാലു മക്കളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രസവസമയത്ത് രണ്ട് വയസ്സുള്ള കുട്ടി വീട്ടിലുണ്ടായിരുന്നുവെന്നും വിവരം.
സംഭവത്തിൽ കാർത്തികയുടെ ആരോഗ്യനില പരിഗണിച്ച് കൂടുതൽ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നവജാത ശിശുവിന്റെ മൃതദേഹം മുട്ടുചിറ എച്ച്ജിഎം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വീട്ടിൽ പ്രസവിക്കേണ്ട സാഹചര്യം ഉണ്ടായതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരുന്നു.
English Summary
Kottayam: A newborn died after a woman delivered at home in Kaduthuruthy. The incident came to light when the mother, Karthika (36), was taken to hospital due to heavy bleeding after delivery.
Hospital authorities later found the baby wrapped in cloth at the house. Though rushed to hospital, the infant could not be saved. Police have launched an investigation into the circumstances that led to the home delivery.
Kottayam, Kaduthuruthy, newborn death, home delivery, Kerala news, police investigation, breaking news









