ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ
തൃശൂർ: മാടക്കത്തറയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ അച്ഛനും രണ്ട് മക്കളും അറസ്റ്റിൽ. ലഹരി ഇടപാടുമായി ബന്ധപ്പെട്ട മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
നാല് സെന്റ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ (22) ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ജിൻറോ നിഖിലിനെ വലത് തോൾ ഭാഗത്ത് ആഴത്തിൽ കുത്തിയതായാണ് പൊലീസ് കണ്ടെത്തിയത്. ജിൻറോയുടെ അച്ഛൻ ഔസേപ്പിനെയും സഹോദരൻ ജെയ്‌സനെയും കേസിൽ പ്രതികളാക്കി.
സംഭവത്തിൽ നിഖിലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാമോനും പരിക്കേറ്റു. മുഖത്തും കൈയിലും പരുക്കേറ്റ ഷാമോൻ അപകടനില തരണം ചെയ്തതായി വിവരം.
ഷാമോനും ജിൻറോയും തമ്മിൽ മുമ്പ് അയൽ തർക്കങ്ങളുണ്ടായിരുന്നു. നിഖിലും ഷാമോനും ലഹരി ഉപയോഗിക്കുന്നതായി ജിൻറോ പൊലീസിനെ അറിയിച്ചതോടെ ഇരുവിഭാഗങ്ങൾക്കിടയിൽ വൈരാഗ്യം വളർന്നതായാണ് സൂചന.
ഇന്നലെ രാത്രി നിഖിലും ഷാമോനും ജിൻറോയുടെ വീട്ടിലെത്തി തർക്കമുണ്ടാക്കിയതോടെ സംഘർഷം രൂക്ഷമായി. തുടര്‍ന്നാണ് ആക്രമണം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
English Summary
Thrissur: A 22-year-old man, Nikhil, was stabbed to death in Madakkathara, with police citing prior enmity linked to alleged drug-related issues. The accused, Jintro, along with his father and brother, has been arrested.
Thrissur, murder case, Kerala crime, drug rivalry, youth killed, police arrest, Madakkathara, breaking news









