കിമോണോ നല്‍കാന്‍ വൈകി; ഇന്ത്യക്കാരിക്ക് ജപ്പാനിൽ ‘പിഴയും’ പൊലീസ് ഇടപെടലും
ജപ്പാനിലെ പരമ്പരാഗത വസ്ത്രമായ കിമോണോ വാടകയ്‌ക്കെടുത്ത് നഗരത്തിൽ സഞ്ചരിച്ച ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് അപ്രതീക്ഷിത അനുഭവം.
മുംബൈ സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ ആഷിക ജെയിൻ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കിമോണോ വാടകയ്‌ക്കെടുത്ത സംഘം വൈകുന്നേരം 5 മണിക്ക് മുൻപായി വസ്ത്രങ്ങൾ തിരികെ നൽകേണ്ടതായിരുന്നു.
എന്നാൽ അവർ 37 മിനിറ്റ് വൈകിയാണ് കടയിൽ എത്തിയത്. നിയമപ്രകാരം ഓരോ 30 മിനിറ്റ് വൈകിയാൽ ഒരാൾക്ക് 1100 യെൻ വീതം പിഴ ഈടാക്കുന്നതാണ്.
അഞ്ചംഗ സംഘമായതിനാൽ, ഓരോരുത്തരും 2200 യെൻ വീതം നൽകണമെന്ന് കടയുടമ ആവശ്യപ്പെട്ടു. എന്നാൽ വെറും 7 മിനിറ്റ് മാത്രമാണ് അധികമായി പോയതെന്ന് ചൂണ്ടിക്കാട്ടി കുറഞ്ഞ പിഴ നൽകാമെന്ന് സംഘം പറഞ്ഞു.
അർധരാത്രി വീട്ടമ്മയുടെ നേർക്ക് ബോംബേറ്; ലക്ഷ്യം തെറ്റി, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഭാഷാപ്രശ്നം, പൊലീസിന്റെ ഇടപെടൽ
സംഭാഷണത്തിലെ ഭാഷാപ്രശ്നം കാരണം സംഘം പണം നൽകാൻ വിസമ്മതിക്കുകയാണെന്ന് കടയുടമ തെറ്റിദ്ധരിച്ചു. ഇതോടെ കടയുടമ പൊലീസിനെ വിളിച്ചു.
പൊലീസ് എത്തി രണ്ട് ഭാഗങ്ങളും കേട്ടതിന് ശേഷം, നിയമപ്രകാരം മുഴുവൻ പിഴയും അടയ്‌ക്കണമെന്ന് നിർദേശിച്ചു.
ഒടുവിൽ യാതൊരു ഇളവും ലഭിക്കാതെ മുഴുവൻ പിഴയും അടയ്‌ക്കേണ്ടിവന്നതായി ആഷിക വീഡിയോയിൽ വ്യക്തമാക്കി.
വീഡിയോ വൈറലായതോടെ പലരും പ്രതികരിച്ചു. വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ അവിടുത്തെ നിയമങ്ങൾ മാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഭൂരിഭാഗം കമന്റുകളും.
English Summary:
An Indian tourist group faced a fine and police intervention in Japan after returning rented kimonos late. The situation escalated due to a language misunderstanding when they tried to negotiate a reduced penalty for a short delay. However, strict local rules were enforced, and the group had to pay the full fine, highlighting the importance of adhering to regulations while traveling abroad.









