കുവൈത്തിനെ ഞെട്ടിച്ച് ഇറാൻ ഡ്രോണുകൾ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക്!
കുവൈത്ത് സിറ്റി: വെടിനിർത്തൽ നിലവിൽ വന്നിട്ടും ഇറാൻ ആക്രമണങ്ങൾ തുടരുന്നതായി റിപ്പോർട്ട്. കുവൈത്തിലെ അതീവ സുരക്ഷാ മേഖലയായ നാഷണൽ ഗാർഡ് സൈറ്റിനെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നു.
വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ കെട്ടിടങ്ങൾക്കും സൈനിക ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി നാഷണൽ ഗാർഡ് വക്താവായ ബ്രിഗേഡിയർ ജനറൽ ജദാൻ ഫാദൽ സ്ഥിരീകരിച്ചു.
ഒരു ശത്രു ഡ്രോൺ താവളത്തിലേക്ക് കടന്നുകയറി ആക്രമണം നടത്തിയതായാണ് വിവരം. ആക്രമണസമയത്ത് സൈനികർ സുരക്ഷിത സ്ഥാനങ്ങളിലായിരുന്നതിനാൽ ജീവഹാനിയോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സ്ഫോടനത്തിന് പിന്നാലെ അടിയന്തര രക്ഷാപ്രവർത്തന സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. രാജ്യസുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഏത് ഭീഷണിയെയും നേരിടാൻ സേന സജ്ജമാണെന്നും അധികൃതർ അറിയിച്ചു.
ഇറാൻ–ഇറാഖ് അതിർത്തി പ്രദേശങ്ങളോട് ചേർന്ന ഗൾഫ് രാജ്യങ്ങളിൽ അടുത്തകാലത്ത് ഡ്രോൺ ആക്രമണങ്ങൾ വർധിക്കുന്നതും മേഖലയിൽ ആശങ്ക ഉയർത്തുന്ന ഘടകമായി മാറിയിരിക്കുകയാണ്.
English Summary
Despite a ceasefire, a drone attack targeted a National Guard site in Kuwait, allegedly linked to Iran. No casualties were reported, but damage to infrastructure occurred









