ബിഹാർ രാഷ്ട്രീയത്തിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യം
പട്‌ന: രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് Nitish Kumar ബിഹാർ നിയമസഭാ കൗൺസിൽ (എംഎൽസി) അംഗത്വത്തിൽ നിന്ന് രാജിവെച്ചു. മുഖ്യമന്ത്രി സ്ഥാനവും ഉടൻ രാജിവെക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജെഡിയു എംഎൽസി സഞ്ജയ് ഗാന്ധിക്കൊപ്പം എത്തിയാണ് അദ്ദേഹം രാജിക്കത്ത് ചെയർമാൻ Awadhesh Narayan Singhക്ക് സമർപ്പിച്ചത്. ഈ മാസം ആദ്യവാരത്തിലാണ് നിതീഷ് കുമാർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഭരണഘടനാനുസരിച്ച് ഒരാൾക്ക് ഒരേസമയം പാർലമെന്റിലും സംസ്ഥാന നിയമസഭയിലോ കൗൺസിലിലോ അംഗമായിരിക്കാൻ കഴിയില്ല. തെരഞ്ഞെടുപ്പിന് ശേഷം 14 ദിവസത്തിനുള്ളിൽ ഏതെങ്കിലും ഒരു സ്ഥാനം രാജിവെക്കണമെന്ന വ്യവസ്ഥ പാലിക്കാനാണ് ഈ തീരുമാനം.
രണ്ടര പതിറ്റാണ്ടോളം ബിഹാർ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന നിതീഷ് കുമാറിന്റെ ഈ നീക്കം ദേശീയ രാഷ്ട്രീയത്തിലേക്കുള്ള മാറിവരവിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടും വരും ദിവസങ്ങളിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണു റിപ്പോർട്ടുകൾ.
English Summary
Nitish Kumar has resigned from his position as a Bihar MLC after being elected to the Rajya Sabha. Reports suggest he may soon step down as Chief Minister as well. The move complies with constitutional rules that prevent holding dual legislative positions. Analysts see this as a potential shift of Nitish Kumar towards national politics.









