വാക്കുതർക്കം, പിന്നാലെ അരിവാളുമായി ആക്രമണം; യുവാവിനെ കൊലപ്പെടുത്തി തലയുമായി വീട്ടിലേക്ക് മടങ്ങിയ പ്രതി പിടിയിൽ
ലഖ്നൗ: ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ നടുറോഡിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ഞെട്ടലുണ്ടാക്കി. പാരാ ബെഹത ഗ്രാമത്തിൽ താമസിക്കുന്ന 25കാരനായ ഐസ്‌ക്രീം വിൽപനക്കാരൻ ബബ്‌ലുവാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പർസാവൽ സ്വദേശിയായ ശങ്കർ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പതിവുപോലെ ഐസ്‌ക്രീം വിൽക്കാനെത്തിയ ബബ്‌ലുവും ശങ്കർ യാദവും തമ്മിൽ വാക്കുതർക്കം ഉണ്ടായതായാണ് വിവരം.
തർക്കം വഷളായതോടെ ശങ്കർ യാദവ് വീട്ടിൽ നിന്ന് അരിവാൾ എടുത്ത് പുറത്തിറങ്ങി ബബ്‌ലുവിനെ ആക്രമിച്ചു. നാട്ടുകാർ നോക്കിനിൽക്കെയാണ് സംഭവം നടന്നത്.
തുടർന്ന് യുവാവിന്റെ തല വേർപ്പെടുത്തി വീട്ടിലേക്ക് കൊണ്ടുപോയ പ്രതി അത് കത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടിയത്. വീടിനുള്ളിൽ നിന്ന് ആക്രമണത്തിന് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തു.
മൃതശരീരം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
English Summary
A 25-year-old ice cream vendor was brutally murdered in Barabanki, Uttar Pradesh, following an argument. The accused attacked him with a weapon in public and was later arrested by police. Investigation is ongoing.









