ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക്
ന്യൂഡൽഹി: 2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ദേശീയ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയിൽ വലിയ വ്യത്യാസം രേഖപ്പെടുത്തി. മൊത്തം ലഭിച്ച തുകയിൽ ഭൂരിഭാഗവും കേന്ദ്രഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സ്വന്തമാക്കി.
മൊത്തം 6,648.563 കോടി രൂപയാണ് ദേശീയ പാർട്ടികൾക്ക് ലഭിച്ചത്. ഇതിൽ 6,074.015 കോടി രൂപ ബിജെപിക്കാണ് ലഭിച്ചത്. മുൻവർഷത്തേക്കാൾ 171 ശതമാനം വർധനയാണ് ഇത്.
കോർപ്പറേറ്റ് സംഭാവനകളിൽ മാത്രം ബിജെപിക്ക് 5,717.167 കോടി രൂപ ലഭിച്ചു. ഏറ്റവും വലിയ സംഭാവന നൽകിയ പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റ് നൽകിയ 2,413.465 കോടി രൂപയിൽ, അതിൽ 2,180 കോടി രൂപ ബിജെപിക്കാണ് ലഭിച്ചത്. കൂടാതെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 100 കോടി രൂപ സംഭാവനയായി നൽകി.
മറ്റു ദേശീയ പാർട്ടികൾ ചേർന്ന് നേടിയതിനെക്കാൾ പത്തിരട്ടിയിലധികം വരുമാനമാണ് ബിജെപി സ്വന്തമാക്കിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 517.394 കോടി രൂപ (84 ശതമാനം വർധന) ലഭിച്ചപ്പോൾ, ആം ആദ്മി പാർട്ടിക്ക് 27.044 കോടി രൂപയാണ് ലഭിച്ചത്.
English Summary
In the financial year 2024–25, national political parties in India received a total donation of ₹6,648.563 crore. The Bharatiya Janata Party (BJP) secured the majority share with ₹6,074.015 crore, marking a 171% increase from the previous year. Corporate donations alone contributed ₹5,717.167 crore to BJP. The largest donor, Prudent Electoral Trust, contributed ₹2,413.465 crore, of which ₹2,180 crore went to BJP. The Indian National Congress received ₹517.394 crore, while the Aam Aadmi Party got ₹27.044 crore.









