പരീക്ഷയ്ക്കിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഞ്ഞിന് ജന്മം നൽകി
ഇൻഡോർ: മധ്യപ്രദേശിലെ ഒരു സ്കൂളിൽ പരീക്ഷയ്ക്കിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഞ്ഞിന് ജന്മം നൽകി. പരീക്ഷ എഴുതി കൊണ്ടിരിക്കുമ്പോൾ കടുത്ത വയറുവേദന അനുഭവപ്പെട്ട വിദ്യാർത്ഥിനി ശുചിമുറിയിൽ പോകാൻ അധ്യാപകരോട് അനുമതി തേടി.
ഏറെ നേരം കഴിഞ്ഞിട്ടും വിദ്യാർത്ഥിനി തിരിച്ചെത്താതിരുന്നതിനാൽ അധ്യാപകർ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ശുചിമുറിയിൽവച്ച് പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.
തുടർന്ന് പെൺകുട്ടിയെയും നവജാതശിശുവിനെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി വിദ്യാർത്ഥിനിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തു. പരിചയക്കാരനായ ഒരു യുവാവ് മാസങ്ങളായി തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി വിദ്യാർത്ഥിനി മൊഴി നൽകി.
എന്നാൽ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് മാതാപിതാക്കൾ വ്യക്തമാക്കിയത്.
2024ലെ ഗർബ ആഘോഷത്തിനിടെയാണ് യുവാവിനെ ആദ്യമായി പരിചയപ്പെട്ടതെന്ന് വിദ്യാർത്ഥിനി പറഞ്ഞു. തുടർന്ന് പിതാവിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് യുവാവുമായി ബന്ധപ്പെടാറുണ്ടായിരുന്നതെന്നും മൊഴിയുണ്ട്.
വിവാഹ വാഗ്ദാനം നൽകിയ ശേഷം വാടകവീട്ടിൽ എത്തിച്ച് പലവട്ടം പീഡിപ്പിച്ചുവെന്നും സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥിനി ആരോപിച്ചു.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
English Summary
A Class 10 student in Indore, Madhya Pradesh, gave birth to a baby boy in the school restroom during an examination after complaining of severe abdominal pain. Both the girl and the newborn were hospitalized and are reported to be stable. Police began an investigation after the school informed authorities. The student alleged that a young man known to her had sexually abused her for months under the pretext of marriage and threatened her to remain silent. A case has been registered and further investigation is underway.
mp-class10-student-gives-birth-during-exam
Madhya Pradesh, Indore News, School Incident, Minor Abuse Case, Police Investigation, India News









