നാല് വയസുകാരിയുടെ മരണം: ഇന്ത്യൻ വംശജയായ ഡോക്ടർ അമേരിക്കയിൽ അറസ്റ്റിൽ
വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വംശജയായ ഡോക്ടറുടെ നാല് വയസുകാരി മകളുടെ മരണത്തിൽ നിർണായക തെളിവുകൾ പുറത്ത്.
911 എമർജൻസി കോളിന്റെ റെക്കോർഡിങ് പൊലീസ് പുറത്തുവിട്ടു. സംഭവത്തിൽ കുട്ടിയുടെ മാതാവായ ഡോ. നേഹ ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. നേഹ നിലവിൽ ജയിലിലാണ്.
2025 ജൂൺ 27-ന് ഫ്ലോറിഡയിലെ എൽ പോർട്ടോൽ പ്രദേശത്തെ വാടകവീട്ടിലെ സ്വിമ്മിംഗ് പൂളിൽ നിന്നാണ് നാലുവയസുകാരിയായ ആരിയ തലാത്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശിശുരോഗ വിദഗ്ധയായ നേഹ ഗുപ്തയുടെ മകളാണ് മരിച്ചത്.
രാത്രി 3.41-ന് 911-ലേക്ക് വിളിച്ച നേഹ, മകൾ പൂളിൽ വീണതായും തനിക്ക് നീന്തൽ അറിയാത്തതിനാൽ രക്ഷിക്കാനാകാതിരുന്നതായും അറിയിച്ചിരുന്നു. കുട്ടിയെ കണ്ടെത്തിയ പൂളിന്റെ ആഴം ഏകദേശം ഒൻപത് അടിയാണെന്നും അവർ കോളിൽ പറഞ്ഞു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശ്വാസകോശത്തിലോ വയറ്റിലോ വെള്ളത്തിന്റെ അംശം കണ്ടെത്തിയില്ല.
മാത്രമല്ല, മുഖത്തും വായിലും മുറിവുകളും കവിളുകളിൽ ചതവുകളും ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൂളിൽ നിക്ഷേപിച്ചിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നേഹയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ഓക്ലഹോമ സിറ്റിയിൽ ഡോക്ടറായി ജോലി ചെയ്തിരുന്ന നേഹ, ഫ്ലോറിഡയിലേക്ക് എത്തിയതായിരുന്നു.
മുൻ ഭർത്താവായ ഡോ. സൗരഭ് തലാത്തിയുമായി കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച തർക്കവും നിലവിലുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
അറസ്റ്റിന് പിന്നാലെ നേഹയുടെ ജോലി നഷ്ടമായതായും, നിലവിൽ ജാമ്യമില്ലാതെ ജയിലിൽ തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
English Summary
New evidence has emerged in the death of a four-year-old girl in Florida, USA. The child’s mother, Indian-origin doctor Neha Gupta, has been arrested after post-mortem findings showed no water in the lungs or stomach, raising suspicion of suffocation before the body was placed in a swimming pool. She remains in custody without bail.
four-year-old-girl-death-florida-neha-gupta-arrested
Florida child death case, Neha Gupta arrest, Indian origin doctor USA, El Portal swimming pool death, postmortem report, 911 call recording, custody dispute, US crime news, Malayalam news









