മഴുവന്നൂർ പങ്കൻ ജയിലിൽ
ഐരാപുരം ∙ നിരന്തര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം മഴുവന്നൂർ വാരിക്കാട്ടിൽ വീട്ടിൽ ഷിജു (പങ്കൻ–44) എന്നയാളെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കുന്നത്തുനാട്, കുറുപ്പംപടി, കാലടി, മൂവാറ്റുപുഴ, കൂത്താട്ടുകുളം, ചാലക്കുടി സ്റ്റേഷനുകളുടെ പരിധികളിൽ കൊലപാതകം, ദേഹോപദ്രവം, മോഷണം, അതിക്രമിച്ച് കടക്കൽ തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.
2024 നവംബറിൽ ഐരാപുരം കുറ്റിപ്പിള്ളി കരയിൽ പ്രസാദ് കുമാർ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയുമാണ്.
ഇടയാർ–കൂത്താട്ടുകുളം റോഡിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറി വയോധികയുടെ കഴുത്തിൽ ഉണ്ടായിരുന്ന ഏകദേശം ഒരു പവനോളം സ്വർണ്ണമാല ബലമായി തട്ടിപ്പറിച്ചതുമായി ബന്ധപ്പെട്ട കേസിലും ഇയാൾ പ്രതിയാണ്.
ഈ കേസിന്റെ അടിസ്ഥാനത്തിലാണ് കാപ്പ നടപടി സ്വീകരിച്ചത്.
കുന്നത്തുനാട് ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിൽ എസ്.ഐ. എം. അഭിജിത്ത്, എ.എസ്.ഐ. എൻ.പി. അനിൽകുമാർ, എസ്.സി.പി.ഒ. കെ.ജി. ജിനീഷ്, സി.പി.ഒമാരായ ഒ.എസ്. ബിബിൻരാജ്, ജോസ്സി ജോയ്, ധന്യ മുരളി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
English Summary:
A habitual offender, Shiju (44) from Airapuram, was detained under the KAAPA Act and lodged in Viyyur Central Jail on orders of the District Collector based on a police report. He is involved in multiple criminal cases including murder, assault, theft, and trespassing across several police station limits.
kaapa-detainee-shiju-arrested
KAAPA, Kerala Police, Habitual Offender, Arrest, Crime News, Ernakulam Rural, Preventive Detention









