കുഞ്ഞിനെ പഠനത്തിന് ഉപയോഗിച്ചു, അനസ്തീഷ്യ അധികമായി നൽകി”; നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണത്തിൽ ഡോക്ടർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കുടുംബം
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ബന്ധുക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ഡോക്ടറുടെയും ആശുപത്രി ജീവനക്കാരുടെയും ഗുരുതര അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. അവധിയിലായിരിക്കുന്ന ഡോക്ടറെ സേവനത്തിൽ നിന്ന് പുറത്താക്കണമെന്നാണ് മാതാവ് നിരഞ്ജനയുടെ ബന്ധുക്കളുടെ ആവശ്യം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നിരഞ്ജനയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റെന്ന് രാവിലെ 11ഓടെ പ്രസവം നടക്കുമെന്ന് ഡോക്ടർ അറിയിച്ചെങ്കിലും 12 മണിയോടെയും പ്രസവം നടന്നില്ലെന്നാണ് ആരോപണം.
തുടർന്ന് ഡോക്ടർ പ്രതികരിക്കാതെ വൈകിയ ശേഷം സിസേറിയൻ ശസ്ത്രക്രിയ നടത്താമെന്ന് അറിയിച്ചതായും ബന്ധുക്കൾ പറയുന്നു. ഉച്ചയ്ക്ക് 2.20 വരെ പി.ജി. ഡോക്ടർമാർ പഠനത്തിന്റെ ഭാഗമായി പരിശോധന നടത്തിയെന്നും അവർ ആരോപിച്ചു.
ശേഷം യുവതിക്ക് അനസ്തീഷ്യ നൽകി അതിവേഗത്തിൽ ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റി. 2.25ഓടെ ശസ്ത്രക്രിയ പൂർത്തിയായെന്നും കുഞ്ഞ് മരിച്ചെന്നും ആശുപത്രി അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.
സാധാരണ ആവശ്യമായ സമയം പോലും നൽകാതെ ഉയർന്ന ഡോസ് മരുന്ന് നൽകി മയക്കിയെന്നാണ് ആരോപണം.
ഇതിനു മുൻപ് മറ്റൊരു പ്രസവശസ്ത്രക്രിയ പിഴവിൽ അന്വേഷണം നേരിടുന്ന ഡോ. ബിന്ദു സുന്ദറാണ് ഈ ശസ്ത്രക്രിയയും നടത്തിയതെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അവധി അനുവദിച്ചതിൽ തൃപ്തിയില്ലെന്നും, ഡോക്ടറെ സർവീസിൽ നിന്ന് നീക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. രണ്ട് മാസത്തിനിടെ ഇതുപോലെ രണ്ടാമത്തെ ആരോപണമാണിതെന്നും ബന്ധുക്കൾ പറയുന്നു.
English Summary:
Relatives have protested after a newborn died during a C-section at Nedumangad District Hospital in Thiruvananthapuram, alleging serious medical negligence. They claim delays, improper handling, and high-dose anesthesia led to the tragedy and demand the doctor’s dismissal. The health minister has ordered an inquiry. This is reportedly the second such allegation at the hospital in two months.
nedumangad-hospital-baby-death-protest
Nedumangad, Hospital, Medical Negligence, Baby Death, Kerala News, Health Department









