ഉടുമുണ്ടഴിച്ചു മാറ്റി മർദ്ദനം, മൊബൈൽ കവർന്നു; വിനോദയാത്ര കഴിഞ്ഞു മടങ്ങിയവർക്ക് നേരെ അതിക്രമം; 4 പേർ പിടിയിൽ
താമരശ്ശേരി:
വയനാട് യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന വിനോദയാത്ര സംഘത്തെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ നാല് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചേളന്നൂർ സ്വദേശികളായ 42 അംഗങ്ങളടങ്ങുന്ന സംഘത്തിന് നേരെയാണ് ഞായറാഴ്ച രാത്രി 11 മണിയോടെ താമരശ്ശേരി അടിവാരത്ത് ആക്രമണമുണ്ടായത്.
സംഭവത്തിൽ കൈതപ്പൊയിൽ സ്വദേശികളായ അജ്മൽ, ഷാജഹാൻ, ആഷിഖ്, ആഷിഖ് അബ്ദുറസാഖ് എന്നിവരെയാണ് താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്.
വയനാട് യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് മറ്റൊരു ഗുഡ്സ് വാഹനവുമായി ചെറിയ തോതിൽ ഉരസിയിരുന്നു.
ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർ തമ്മിൽ സംസാരിച്ച് പ്രശ്നം പരിഹരിച്ചെങ്കിലും, പിന്നാലെ കാറിലെത്തിയ പ്രതികൾ അനാവശ്യമായി ഇടപെടുകയും ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ചുരം ഇറങ്ങി അടിവാരത്ത് എത്തിയപ്പോൾ കാർ കുറുകെ നിർത്തി ബസ് തടഞ്ഞ സംഘം ബസിനുള്ളിലേക്ക് കയറി യാത്രക്കാരെ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു.
ആക്രമണത്തിനിടെ ഒരു സ്ത്രീയുടെ മൊബൈൽ ഫോൺ തട്ടിയെടുത്തതായും, രണ്ട് യാത്രക്കാരുടെ ഉടുമുണ്ടഴിച്ചു മാറ്റി മർദിച്ചതായും പരാതിയുണ്ട്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 42 പേരടങ്ങുന്ന സംഘമാണ് ബസ്സിലുണ്ടായിരുന്നത്. അപ്രതീക്ഷിതമായ ആക്രമണത്തിൽ യാത്രക്കാർ ഏറെ നേരം ഭീതിയിലായി.
തുടർന്ന് വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
English Summary
Four youths were taken into custody after a tourist group returning from Wayanad was stopped and assaulted at Thamarassery ghat. The attackers blocked the bus, entered it, abused and assaulted the passengers, and allegedly snatched a woman’s mobile phone. Forty-two people, including women and children, were travelling in the bus. Police have assured strict legal action.
thamarassery-ghat-attack-tourist-bus-four-in-custody
Thamarassery, Wayanad trip, tourist bus attack, Kozhikode district, Thamarassery police, Kerala news, road rage, assault case









