കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു
തിരുവനന്തപുരം:
18 വയസ് തികയുന്നതിന് മുൻപ് മോട്ടോർ വാഹനമോടിക്കുന്ന കുട്ടികളെയും അവർക്കു വാഹനം കൈമാറുന്ന മുതിർന്നവരെയും ലക്ഷ്യമാക്കി നഗരത്തിൽ പൊലീസ്–എം.വി.ഡി സംയുക്തമായി പ്രത്യേക പരിശോധന ശക്തമാക്കി.
പരിശോധനയുടെ ഭാഗമായി 18 വയസ് പൂർത്തിയാകാത്ത ഒമ്പത് പേരെ പിടികൂടിയതായി അധികൃതർ അറിയിച്ചു.
ഇവർക്കു വാഹനം നൽകിയ മുതിർന്നവരെ പ്രതികളാക്കി കേസെടുക്കാനുള്ള നടപടികളിലേക്ക് Kerala Police നീങ്ങുകയാണ്.
പരിശോധനകൾ അടുത്ത ദിവസങ്ങളിൽ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയുന്നതിന് 2019-ൽ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി തടവുശിക്ഷ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ കേരളത്തിൽ ഇതുവരെ കർശനമായ നടപ്പാക്കൽ ഉണ്ടായിരുന്നില്ല. പ്രായപൂർത്തിയാകാത്തവർ ഓടിക്കുന്ന വാഹനങ്ങൾ ഉൾപ്പെട്ട അപകടങ്ങൾ വർധിച്ചതോടെയാണ് നടപടി കർശനമാക്കാൻ സർക്കാർ–പോലീസ് തീരുമാനിച്ചത്.
നിയമപ്രകാരം, കുട്ടി വാഹനം ഓടിച്ചാൽ ആർ.സി ഉടമയോ വാഹനം കൈവശം വച്ചിരുന്നയാളോ മുഖ്യപ്രതിയാകും.
പരമാവധി 25,000 രൂപ പിഴയും ആറുമാസം വരെ തടവുമാണ് ശിക്ഷ.
ആവശ്യമെങ്കിൽ ആർ.സി സസ്പെൻഡ് ചെയ്യാനും വ്യവസ്ഥയുണ്ട്.
പ്രായപൂർത്തിയാകാത്ത വ്യക്തിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് ജുവനൈൽ ഹോമിൽ പാർപ്പിക്കാനും കഴിയും.
കൂടാതെ 25 വയസ് വരെ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കുന്നതിനും വിലക്ക് ഏർപ്പെടുത്താം.
ഇതിനിടെ, മോഷ്ടിച്ചെടുത്ത വാഹനങ്ങളിൽ കുട്ടിക്കുറ്റവാളികൾ സഞ്ചരിക്കുന്നതും വർധിച്ചതായി പൊലീസ് പറയുന്നു.
ലഹരിക്കടത്ത് സംഘങ്ങളുടെയും മാലമോഷണ സംഘങ്ങളുടെയും വലയിലാകുന്ന കുട്ടികൾ കൂടുതലായി മോഷ്ടിച്ച ബൈക്കുകളാണ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
18 വയസ് തികയാത്തവർ നിരത്തുകളിൽ സ്പീഡ് റേസിംഗ് നടത്തുന്നതായും, ഇത്തരം സംഘങ്ങളിൽ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
English Summary
Police have intensified checks in Thiruvananthapuram against underage driving. Nine minors were caught during a special inspection drive, and legal action will be taken against the vehicle owners who allowed them to drive. Authorities warned that under the amended Motor Vehicles Act, owners may face a fine of up to ₹25,000, imprisonment up to six months, and suspension of RC. Juveniles may be produced before the juvenile court and barred from driving tests until the age of 25. The drive will be extended to other districts as well.
thiruvananthapuram-underage-driving-crackdown-police-mvd
Thiruvananthapuram, underage driving, Kerala Police, MVD Kerala, motor vehicles law, juvenile offenders, road safety, special inspection, Kerala news









