web analytics

‘പിണറായി വിജയന് സാധാരണ മീന്‍ പോരാ, എ ക്വാളിറ്റി ഫസ്റ്റ് ക്ലാസ് മീന്‍ വേണം’;  ദിവാകരന്റെ പ്രസ്താവന ഓര്‍മ്മക്കുറവുകൊണ്ടായിരിക്കാമെന്ന് ശിവന്‍കുട്ടി

‘പിണറായി വിജയന് സാധാരണ മീന്‍ പോരാ, എ ക്വാളിറ്റി ഫസ്റ്റ് ക്ലാസ് മീന്‍ വേണം’;  ദിവാകരന്റെ പ്രസ്താവന ഓര്‍മ്മക്കുറവുകൊണ്ടായിരിക്കാമെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണരുചിയെക്കുറിച്ച് സിപിഐ നേതാവ് സി. ദിവാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി വി. ശിവന്‍കുട്ടി.

 ‘പിണറായി വിജയന് സാധാരണ മീന്‍ പോര, എ–ക്വാളിറ്റി ഫസ്റ്റ് ക്ലാസ് മീന്‍ വേണം’ എന്ന ദിവാകരന്റെ പ്രസ്താവന ഓര്‍മ്മക്കുറവുകൊണ്ടായിരിക്കാമെന്ന് ശിവന്‍കുട്ടി പറഞ്ഞു.

എ–ക്ലാസ്, ബി–ക്ലാസ് എന്നിങ്ങനെ മീനുകളെ വേര്‍തിരിക്കുന്ന രീതിയൊന്നും ഇല്ലെന്നും, ഓരോരുത്തരുടെയും ഭക്ഷണരുചി വ്യക്തിപരമായ കാര്യമാണെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. 

ഒരാള്‍ക്ക് ഇഷ്ടപ്പെടുന്ന ഭക്ഷണം മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. ചിലര്‍ക്ക് ചില ഭക്ഷണങ്ങളോട് അലര്‍ജി പോലും ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായ ഭക്ഷണരീതികളും ഇഷ്ടങ്ങളും പൊതുചര്‍ച്ചയാക്കേണ്ട വിഷയമല്ലെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

 ചിലര്‍ ബീഫ് കഴിക്കും, ചിലര്‍ മട്ടണ്‍, ചിലര്‍ ചിക്കന്‍, ചിലര്‍ പോത്തിറച്ചി കഴിക്കും. അതുപോലെ തന്നെയാണ് മീനിന്റെ കാര്യവുമെന്നാണ് മന്ത്രിയുടെ വിശദീകരണം.

പിണറായി വിജയന്‍ വിലകൂടിയ മത്സ്യമേ കഴിക്കൂ എന്ന സി. ദിവാകരന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ്, അത്തരമൊരു പരാമര്‍ശം ഓര്‍മ്മക്കുറവുകൊണ്ടായിരിക്കാമെന്നായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി.

മുഖ്യമന്ത്രി വളരെ കുറച്ച് മാത്രമേ ഭക്ഷണം കഴിക്കാറുള്ളുവെന്നും, പുറത്തുനിന്ന് വാരിവലിച്ച് ഭക്ഷണം കഴിക്കുന്ന ശീലം അദ്ദേഹത്തിനില്ലെന്നും മന്ത്രി പറഞ്ഞു. രാവിലെ ഒന്നോ രണ്ടോ ദോശയോ ഇഡ്ഡലിയോ മാത്രമാണ് സാധാരണ കഴിക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സി. ദിവാകരന്‍ നേരത്തെ പറഞ്ഞ അനുഭവകഥയെ സൂചിപ്പിച്ചാണ് ഈ വിവാദം ഉയര്‍ന്നത്. പിണറായി വിജയന് മത്സ്യം ഏറെ ഇഷ്ടമാണെന്നും, സാധാരണ മീനുകളോട് താല്‍പര്യമില്ലെന്നും ദിവാകരന്‍ പറഞ്ഞിരുന്നു. 

ചൂരമീന്‍ വിളമ്പിയപ്പോള്‍ അദ്ദേഹം ഭക്ഷണം കഴിക്കാതെ മടങ്ങിയെന്ന അനുഭവവും ദിവാകരന്‍ പൊതു വേദിയില്‍ പങ്കുവച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ്, മുഖ്യമന്ത്രിയുടെ ഭക്ഷണരുചിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്നും, ഭക്ഷണ ഇഷ്ടങ്ങളെ രാഷ്ട്രീയ വിവാദമാക്കേണ്ടതില്ലെന്നും വി. ശിവന്‍കുട്ടി വ്യക്തമാക്കിയിരിക്കുന്നത്.

English Summary

Kerala minister V. Sivankutty has responded to CPI leader C. Divakaran’s remarks about Chief Minister Pinarayi Vijayan’s food preferences. Sivankutty said Divakaran’s statement that the Chief Minister prefers only “A-class fish” may be due to forgetfulness, and added that food habits are a purely personal matter and should not be turned into public debate.

v-sivankutty-response-divakaran-remark-pinarayi-fish-preference

V Sivankutty, C Divakaran, Pinarayi Vijayan, Kerala politics, food preference controversy, CPI, CPM, Kerala news

spot_imgspot_img
spot_imgspot_img

Latest news

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം...

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്; മോഹൻലാലും സുരേഷ് ഗോപിയുമടക്കം നൽകി, രേഖയിലില്ല

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്;...

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ ഇടുക്കി: സ്വത്ത്...

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ;...

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ പാലക്കാട്: തമിഴ്നാട്ടിലെ...

Other news

നിവിൻ പോളി ആരാധകർക്ക് നിരാശ; എന്താണ് ‘ആക്ഷൻ ഹീറോ ബിജു 2’വിന് സംഭവിച്ചത്? വെളിപ്പെടുത്തലുമായി എബ്രിഡ് ഷൈൻ

മലയാള സിനിമയിൽ പോലീസ് കഥകളുടെ വേറിട്ട വഴിത്താര വെട്ടിത്തുറന്ന ചിത്രമായിരുന്നു നിവിൻ...

ഓം ബിർലയ്‌ക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി ഇന്ത്യ സഖ്യം, ഒപ്പുവെച്ചത് 118 എംപിമാർ

ഓം ബിർലയ്‌ക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി ഇന്ത്യ സഖ്യം, ഒപ്പുവെച്ചത് 118...

മണിപ്പൂരിൽ വീണ്ടും സംഘർഷം: ഉഖ്റൂലിൽ നിരോധനാജ്ഞ, വീടുകൾക്ക് തീയിട്ടു

ഇംഫാൽ: സമാധാനത്തിലേക്ക് മടങ്ങുകയാണെന്ന് കരുതിയ മണിപ്പൂരിൽ വീണ്ടും വംശീയ സംഘർഷം ആളിപ്പടരുന്നു....

ഉത്തരക്കടലാസ് പരിശോധന ഇനി കമ്പ്യൂട്ടറിലൂടെ; പന്ത്രണ്ടാം ക്ലാസിൽ ഡിജിറ്റൽ മൂല്യനിർണ്ണയം

ഉത്തരക്കടലാസ് പരിശോധന ഇനി കമ്പ്യൂട്ടറിലൂടെ; പന്ത്രണ്ടാം ക്ലാസിൽ ഡിജിറ്റൽ മൂല്യനിർണ്ണയം ന്യൂഡൽഹി ∙...

ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകാൻ ആവശ്യപ്പെട്ടത് 30000 രൂപ; മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും

ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകാൻ ആവശ്യപ്പെട്ടത് 30000 രൂപ; മുൻ റവന്യൂ ഇൻസ്പെക്ടർക്ക്...

Related Articles

Popular Categories

spot_imgspot_img