‘ഇന്ത്യയുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാൻ ജനാധിപത്യ ഇറാൻ ശ്രമിക്കും, അവിടെ സമ്പന്നമായ സംസ്കാരം’; നാടുകടത്തപ്പെട്ട നേതാവ് റിസാ പഹ്‌ലവി
ടെഹ്റാൻ: ഇന്ത്യയുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാൻ ജനാധിപത്യ ഇറാൻ ശ്രമിക്കുമെന്ന് നാടുകടത്തപ്പെട്ട ഇറാൻ രാജകുടുംബാംഗം റിസാ പഹ്‌ലവി.
ആഗോള തലത്തിൽ ഉയരുന്ന വെല്ലുവിളികൾ മറികടക്കാൻ കൂടുതൽ ആഴത്തിലുള്ള രാജ്യാന്തര സഹകരണം അനിവാര്യമാണെന്നും, അത്തരം ശ്രമങ്ങളിൽ ഇന്ത്യക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരേ മൂല്യങ്ങൾ പിന്തുടരുകയും വിവിധ മേഖലകളിൽ പങ്കാളികളാകുകയും ചെയ്യുന്ന രാജ്യങ്ങളുമായി സാധ്യമായ ഏറ്റവും മികച്ച ബന്ധം നിലനിർത്താൻ ജനാധിപത്യ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും പഹ്‌ലവി വ്യക്തമാക്കി.
ഇറാനും ഇന്ത്യയും തമ്മിൽ ആധുനിക ചരിത്രത്തിലുടനീളം മികച്ച ബന്ധമാണ് നിലനിന്നിട്ടുള്ളതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇറാൻ സന്ദർശിച്ച കാലത്ത് താൻ ചെറുപ്പക്കാരനായിരുന്നു എന്നും, ആ ബന്ധത്തിന് ദീർഘകാല പാരമ്പര്യമുണ്ടെന്നും പഹ്‌ലവി പറഞ്ഞു.
ഇരുരാജ്യങ്ങൾക്കും അവരുടെ ചരിത്രത്തിലും പൈതൃകത്തിലും അഭിമാനിക്കാനുണ്ടെന്നും, ഇന്ത്യയുടെ സംസ്കാരം അതീവ സമ്പന്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരത്തിലുള്ള സാംസ്കാരികവും ചരിത്രപരവുമായ അടുപ്പം ഭാവിയിൽ ശക്തമായ സഹകരണത്തിനുള്ള സ്വാഭാവികമായ വഴിയാകാമെന്നും, സാങ്കേതികവിദ്യയിലും വൈദഗ്ധ്യത്തിലും ഇന്ത്യ മുൻനിര രാജ്യമാണെന്നും റിസാ പഹ്‌ലവി കൂട്ടിച്ചേർത്തു.
English Summary
Exiled Iranian royal family member Reza Pahlavi has said that a future democratic Iran would seek closer ties with India. Emphasizing the need for deeper international cooperation to address global challenges, he highlighted India’s important role in this effort. Pahlavi noted the long-standing historical and cultural ties between Iran and India and praised India as a leading nation in technology and expertise, suggesting these shared values could pave the way for stronger bilateral cooperation.
reja-pahlavi-democratic-iran-seeks-closer-ties-with-india
Iran, India-Iran relations, Reza Pahlavi, international relations, global diplomacy, Middle East, foreign policy









