കാൽ മസാജിന്‍റെ മറവിൽ വിഷപാമ്പ്; ഭാര്യയെ കൊന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ
താനെ: ഭാര്യയെ വിഷപാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് വർഷത്തെ അന്വേഷണത്തിന് ശേഷം മുംബൈ ബദ്ലാപൂർ പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു.
ബദ്ലാപൂർ സ്വദേശി രൂപേഷ് (40) ആണ് പിടിയിലായത്. 2022 ജൂലൈ 10-ന് മരിച്ച നീരജ രൂപേഷ് അംബേക്കർ എന്ന യുവതിയുടെ മരണം ആദ്യം അപകടമരണം എന്ന നിലയിലാണ് രേഖപ്പെടുത്തിയിരുന്നത്.
ഫലം വരും മുൻപേ 12000 ലഡ്ഡു റെഡി; തൃക്കാക്കരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് മിന്നും വിജയം
തർക്കങ്ങൾക്കൊടുവിൽ തയ്യാറാക്കിയ ക്രൂര പദ്ധതി
ഭാര്യയുമായുള്ള സ്ഥിരം തർക്കങ്ങൾക്കൊടുവിൽ രൂപേഷ് സുഹൃത്തുക്കളായ റിഷികേശ് രമേശ് ചൽകേ, കുനാൽ വിശ്വനാഥ് ചൗധരി എന്നിവരുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തു.
പരിചയമുള്ള പാമ്പ് പിടുത്തക്കാരൻ ചേതൻ വിജയ് ദുതനിൽ നിന്ന് വിഷപ്പാമ്പ് വാങ്ങിയാണ് പദ്ധതി നടപ്പാക്കിയത്.
‘സ്വാഭാവിക മരണം’ എന്ന നാടകീയ മറ
കാൽ മസാജ് ചെയ്യുന്നതായി നടിച്ച് പാത്രത്തിൽ സൂക്ഷിച്ചിരുന്ന പാമ്പിനെ ഉപയോഗിച്ച് മൂന്നു തവണയാണ് നീരജയെ കടിപ്പിച്ചത്.
വിഷബാധയേറ്റ് നീരജ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തലച്ചോറിലെ രക്തസ്രാവം മൂലമുള്ള മരണമെന്ന തരത്തിലാണ് രൂപേഷ് ബന്ധുക്കളെയും മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിച്ചത്.
സുഹൃത്തിന്‍റെ അറസ്റ്റിൽ നിന്നുള്ള നിർണ്ണായക വഴിത്തിരിവ്
സംഭവത്തിൽ ആരും സംശയം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ മറ്റൊരു കേസിൽ റിഷികേശ് രമേശ് ചൽകേ പിടിയിലായതോടെയാണ് നിർണ്ണായക സൂചനകൾ പൊലീസിന് ലഭിച്ചത്.
ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടർ അന്വേഷണമാണ് നീരജയുടെ മരണം കൊലപാതകമാണെന്ന് വെളിപ്പെടുത്തിയത്.
തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും രൂപേഷിനെയും മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
English Summary
A Mumbai man has been arrested three years after allegedly killing his wife by using a venomous snake under the guise of giving her a leg massage. Initially passed off as a natural death due to brain hemorrhage, the case resurfaced after the arrest of one of the accused’s friends in another matter, leading police to uncover the murder conspiracy involving the husband and his associates.









