രാഹുല്‍ ഈശ്വർ നാളെ വൈകിട്ട് അഞ്ച് വരെ പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡനപരാതി നല്കിയ യുവതിയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചുവെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ നാളെ വൈകിട്ട് അഞ്ച് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതായി കോടതി അറിയിച്ചു.
ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഡിസംബർ 6നാണ് പരിഗണിക്കുക. അഡീഷണൽ സിജെഎം കോടതിയാണ് കേസ് പരിശോധിച്ചത്.
കേസില്‍ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കാനും രാഹുല്‍ ഈശ്വറിന്റെ ഓഫിസില്‍ പരിശോധന നടത്താനും പൊലീസ് ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യം കോടതി അംഗീകരിച്ചതിനാലാണ് കസ്റ്റഡി അനുവദിച്ചത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ രാഹുല്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ടിരുന്നു. ജയിലില്‍ നിരാഹാര സമരത്തിലാണ് അദ്ദേഹം.
യുവതിയെ തിരിച്ചറിയാൻ സാധിക്കുന്ന വിവരങ്ങൾ പങ്കുവച്ചതായുള്ള ആരോപണത്തെ തുടർന്ന് രാഹുല്‍ ഈശ്വറിനെയും കോൺഗ്രസ് നേതാവ് സന്ദീപ് വാരിയറിനെയും ഉൾപ്പെടെ ആറ് പേരെതിരെ പൊലീസ് കേസ് എടുത്തിരുന്നു.
യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നിവയാണ് ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഇവയ്ക്കൊന്നും രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്.
English Summary
Rahul Easwar has been remanded to police custody until 5 PM tomorrow in the case related to insulting the survivor who filed a harassment complaint against Rahul Mankootathil. The prosecution argued for custodial interrogation to investigate potential conspiracy and to search Easwar’s office, which the court accepted. His bail plea will be considered on December 6.
rahul-easwar-custody-social-media-case
Kerala, Rahul Easwar, Social Media Harassment Case, Police Custody, Court, Sandeep Warrier, Privacy Violation, Cybercrime, Kerala Politics, Crime









