ഉദ്യോഗസ്ഥന്റെ അടിവസ്ത്രത്തിലും പഴത്തിലും കഞ്ചാവ്; സെൻട്രൽ ജയിലിലേക്ക് ലഹരിക്കടത്ത്
കര്‍ണാടകയിലെ ഷിമോഗ സെൻട്രൽ ജയിലില്‍ ലഹരിവസ്തുക്കളും സിഗരറ്റുകളും കടത്താനുള്ള രണ്ട് ശ്രമങ്ങൾ പൊലീസ് പരാജയപ്പെടുത്തി.
ജയിൽ കാന്റീനിന്റെ നിർദ്ദേശ പ്രകാരം അഞ്ച് ചാക്ക് വാഴപ്പഴം ഡെലിവറി ചെയ്തുവെങ്കിലും, ചാക്കുകൾ ജയിൽ ഗേറ്റിന് പുറത്ത് വച്ച് ഓട്ടോ ഡ്രൈവർ പെട്ടെന്ന് സ്ഥലംവിട്ടതിൽ സംശയം തോന്നിയ സുരക്ഷാ ജീവനക്കാർ പരിശോധന ശക്തമാക്കി.
ചാക്കുകൾ തുറന്നിരിക്കുകയാണെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 123 ഗ്രാം കഞ്ചാവും നിരവധി സിഗരറ്റുകളും ടേപ്പിൽ പൊതിഞ്ഞ് വാഴപ്പഴക്കുലക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
ഇതിനിടെ, ജോലിക്ക് പ്രവേശിക്കാനെത്തിയ സത്‍വിക് എന്ന ജയിൽ ജീവനക്കാരനെയും പരിശോധിച്ചപ്പോൾ, ഇയാളുടെ അടിവസ്ത്രത്തിനുള്ളിൽ 170 ഗ്രാം കഞ്ചാവ് ഒളിപ്പിച്ചതും കണ്ടെത്തി.
വാഴക്കുലയിൽ കള്ളക്കടത്ത് നടത്തിയതുപോലെ തന്നെ ടേപ്പുപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു ഇത്. ഉടൻ തന്നെ ഇയാളെ തടഞ്ഞുവെച്ച് പൊലീസ് കസ്റ്റഡിയിൽ ഏൽപ്പിച്ചു.
വാഴപ്പഴം വഴി പുറത്തുനിന്നുള്ള കള്ളക്കടത്തും ജീവനക്കാരൻ വഴി അകത്തേക്കുള്ള കൈമാറ്റവും ഒരേ സംഘത്തിന്റെ ഭാഗമായിരിക്കാമെന്നാണു അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
സംഭവത്തിൽ തുംഗാനഗർ പൊലീസ് കേസെടുത്ത് കൂടുതൽ ജീവനക്കാർക്കും പുറംലോകത്തിനുമിടയിലെ ബന്ധം അന്വേഷിച്ച് വരികയാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുൻപ് ബെംഗളൂരു സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഉപയോഗിച്ചും മദ്യപിച്ചും നൃത്തം ചെയ്‌തുമുള്ള ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് വിവാദം ശക്തമായിരുന്നു.
അതിന്റെ പശ്ചാത്തലത്തിലാണ് ഷിമോഗ ജയിലിലെ പുതിയ സംഭവം പുറത്തുവരുന്നത്.
📄 English Summary
Two major smuggling attempts were foiled at the Shivamogga Central Jail in Karnataka. Five sacks of bananas delivered to the jail were found to contain 123 grams of cannabis and cigarettes hidden using tape. The autorickshaw driver who delivered the sacks fled immediately after dropping them, raising suspicion among guards.
shimoga-jail-drug-smuggling-banana-sacks-guard-arrested
Karnataka, Shimoga Jail, Drug Smuggling, Prison Security, Cannabis Seizure, Crime News, Prison Staff Arrest, Tunganagar Police, Bengaluru Jail Controversy









