ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം രാജ്യവ്യാപകമായി വ്യാപിച്ചിരിക്കെ, ഒരു വനിതാ ഡോക്ടർ കൂടി കസ്റ്റഡിയിൽ.
കശ്മീർ സർക്കാർ മെഡിക്കൽ കോളജിൽ ജോലിചെയ്യുന്ന ഹരിയാന സ്വദേശിനി ഡോ. പ്രിയങ്ക ശർമയെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.
ജമ്മുവിൽ നിന്ന് ഡൽഹിവരെ നീളുന്ന വൈറ്റ്–കോളർ ഭീകരശൃംഖല പുറത്ത്
ജമ്മുവിൽ നിന്ന് ഡൽഹിവരെ നീളുന്ന വൈറ്റ് കോളർ ഭീകരവാദ ശൃംഖലയുടെ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടി ശക്തമാക്കിയത്.
ജമ്മു-കശ്മീർ പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം അനന്ത്നാഗിലെ മലക്നാഗ് പ്രദേശത്തെ വാടക വീടിൽ നടത്തിയ റെയ്ഡിലാണ് ഡോക്ടറെ പിടികൂടിയത്.
അദീലിന്റെ ചോദ്യം ചെയ്യലിൽ ലഭിച്ച സൂചനകൾ അന്വേഷണം കൂടുതൽ ഗൗരവത്തിലേക്ക്
അതേ ആശുപത്രിയിലെ മുൻ ജീവനക്കാരനായ അദീലിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഭീകരവാദ ബന്ധം സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചത്.
ഇതിലൂടെ സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നൽകുന്ന വ്യക്തികളുടെ നെറ്റ്വർക്കും പൊലീസ് കണ്ടെത്തി.
ഫോൺ കോളുകളുടെ വിശദാംശങ്ങളും ഡിജിറ്റൽ പാത്തുകളും പരിശോധിച്ച അന്വേഷണ സംഘത്തിന് ഡോ. പ്രിയങ്കയിലേക്കാണ് തുണികൈച്ചത്.
ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’
ഇതോടൊപ്പം കശ്മീരിൽ നിന്നുള്ള ഇൻപുട്ടുകളുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലെ വിവിധ ജില്ലകളിലും സമാന പരിശോധനകൾ പുരോഗമിക്കുന്നു.
കശ്മീരിൽ നിന്ന് മെഡിക്കൽ വിദ്യാഭ്യാസത്തിനായി യുഎ പിയിലെത്തിയ 200-ഓളം മെഡിക്കൽ വിദ്യാർഥികളും ഡോക്ടർമാരും ഇപ്പോൾ നിരീക്ഷണത്തിലാണ്.
കാൻപുർ, ലഖ്നൗ, മീററ്റ്, സഹാരൻപുർ—വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൂക്ഷ്മ പരിശോധന
കാൻപുർ, ലഖ്നൗ, മീററ്റ്, സഹാറൻപുർ നഗരങ്ങളിലെ കോളജുകളും സർവകലാശാലകളും ഉയർന്ന ജാഗ്രതയിലാണ്.
ഇതിനിടെ ഹരിയാനയിലെ അൽ-ഫലാഹ് സർവകലാശാലയിലുമുള്ള അനധികൃത പ്രവർത്തനങ്ങൾ വൻ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്.
സർവകലാശാലയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ മൂന്ന് പേരെ ഡൽഹി പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.
ധൗജ്, നൂഹ് മേഖലകളിൽ നടത്തിയ സംയുക്ത റെയ്ഡിലാണ് ഇവർ പിടിയിലായത്. സർവകലാശാലയുടെ പ്രവർത്തനത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയെന്ന യുജിസിയും നാക്കും നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദേശവ്യാപക അന്വേഷണം: ഭീകരവാദത്തിന് വൈറ്റ്–കോളർ പിന്തുണ ലഭിച്ചതിന്റെ സൂചനകൾ ശക്തമാകുന്നു
നിരീക്ഷണത്തിലുള്ളവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം ശനിയാഴ്ച സർവകലാശാലയുടെ ഡൽഹി ഓഫിസായ ഓഖ്‌ലയും സന്ദർശിച്ചിരുന്നു.
ചെങ്കോട്ട സ്ഫോടനക്കേസിനെ ചുറ്റിപ്പറ്റി രൂപംകൊള്ളുന്ന വൈറ്റ് കോളർ ഭീകരവാദ ശൃംഖല അധികാരികൾ അതീവ ഗൗരവത്തോടെ പരിശോധിക്കുകയാണ്.
English Summary
A female doctor from Haryana working at GMC Anantnag has been detained in connection with the Red Fort blast probe. Investigators uncovered a white-collar terror network extending from Jammu to Delhi. Following crucial leads from an earlier arrest, raids were conducted across Kashmir and Uttar Pradesh, where over 200 medical students and doctors are under surveillance.









