ശിശുദിനത്തിൽ വൈകിയെത്തിയതിന് 100 സിറ്റപ്പ് ശിക്ഷ; വസായിയിൽ ആറാം ക്ലാസുകാരിയുടെ ദാരുണാന്ത്യം
വസായി: മഹാരാഷ്ട്രയിലെ വസായിയിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിർ ഹൈസ്കൂളിൽ ശിശുദിനത്തിൽ വൈകിയെത്തിയതിന് നൽകിയ ശിക്ഷ ആറാം ക്ലാസുകാരിയുടെ ജീവൻ എടുത്തു.
12 വയസുകാരിയായ കാജൽ ഗോണ്ട് സ്കൂളിൽ 10 മിനിറ്റ് വൈകിയെത്തിയതാണ് ദുരന്തത്തിന് തുടക്കം.
അണ്ടർ-23 ഏകദിനത്തിൽ റെയിൽവേസിനെ തകർത്ത് കേരളത്തിന് തിളക്കമുള്ള വിജയം
ബാഗ് ചുമലിൽ വെച്ചുകൊണ്ട് 100 സിറ്റപ്പ്; തുടർന്ന് തളർന്നുവീണു
അധ്യാപിക ശിക്ഷയായി 100 സിറ്റപ്പ് ചെയ്യാൻ നിർദേശിച്ചു.
സിറ്റപ്പ് ചെയ്യുന്നതിനിടെ സ്കൂൾ ബാഗ് മാറ്റാൻ അധ്യാപിക അനുവദിച്ചില്ലെന്നും ശിക്ഷയ്ക്ക് പിന്നാലെ പുറം വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടുവെന്നും കുടുംബം ആരോപിക്കുന്നു.
ശിക്ഷ കഴിഞ്ഞ ഉടൻ കാജൽ തളർന്നുവീണതോടെ ആദ്യം നാലാസോപാരയിലെ ആശുപത്രിയിലേക്ക് തുടർന്ന് നില വഷളായപ്പോൾ മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റി
ചികിത്സയ്ക്കിടെ ആറ് ക്ലാസുകാരി മരണപ്പെട്ടു.
മാതാപിതാക്കളുടെ ആരോപണവും പ്രതിഷേധവും
കഠിനമായ ശിക്ഷയും അധ്യാപികയുടെ അനാസ്ഥയും തന്നെയാണ് മകളുടെ മരണത്തിന് കാരണം എന്ന് കുടുംബം ആരോപിച്ചു.
കുട്ടിയുടെ മരണം അറിഞ്ഞതോടെ രക്ഷിതാക്കളും ബന്ധുക്കളും സ്കൂൾ വളപ്പിൽ ശക്തമായി പ്രതിഷേധിച്ചു.
അധ്യാപികയ്ക്കും സ്കൂൾ മാനേജ്മെന്റിനുമെതിരെ നടപടിയാവശ്യപ്പെട്ട പ്രതിഷേധം പോലീസ് ഇടപെട്ടാണ് അവസാനിപ്പിച്ചത്.
എംഎൻഎസിന്റെ മുന്നറിയിപ്പ്, അന്വേഷണം ആരംഭിച്ചു
ഉത്തരവാദികള്‍ക്കെതിരെ ക്രിമിനൽ കേസ് എടുക്കുന്നത് വരെ സ്കൂൾ തുറക്കാൻ അനുവദിക്കില്ല എന്ന് മഹാരാഷ്ട്ര നവനിർമ്മാണ സേന (MNS)യുടെ മുന്നറിയിപ്പ്.
സംഭവത്തെ തുടർന്ന് വിദ്യാഭ്യസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
English Summary:
A 12-year-old Class 6 student, Kajal Gond, died after allegedly being forced to do 100 sit-ups with her school bag for arriving ten minutes late on Children’s Day at a Vasai school. She collapsed with severe back pain and later died during treatment at JJ Hospital. Her family blamed the punishment, triggering protests by parents. MNS demanded criminal action and warned the school will remain shut until charges are filed. The Education Department has initiated an inquiry.









