ഇന്ത്യക്കായി അപ്പാച്ചെ ഹെലികോപ്റ്ററുകൾ കൊണ്ടുവന്ന ചരക്കുവിമാനത്തിന് വ്യോമപാത നിഷേധിച്ച് തുർക്കി
ഇന്ത്യക്കായി അപ്പാച്ചെ ഹെലികോപ്റ്ററുകൾ കൊണ്ടുവന്ന ചരക്കുവിമാനത്തിന് തുർക്കി വ്യോമപാത നിഷേധിച്ചതോടെ യാത്ര തടസ്സപ്പെട്ടു.
ബ്രിട്ടന്റെ ഈസ്റ്റ് മിഡ്‌ളാൻഡ്‌സ് വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കാണ് അന്റോനോവ് An-124 (UR-82008) വിമാനത്തിന് അനുമതി നിഷേധിച്ചത്.
മൂന്ന് AH-64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളാണ് വിമാനത്തിലുണ്ടായിരുന്നത്.
ജർമ്മനിയിലെ ലൈപ്സിഗിൽ നിന്ന് അറിസോണയിലെ മെസാ ഗേറ്റ്‌വേ വിമാനത്താവളത്തിൽ എത്തിച്ച വിമാനം, തുടർന്ന് ഹെലികോപ്റ്ററുകൾ എടുത്ത് ബ്രിട്ടനിൽ എത്തിയെങ്കിലും തുർക്കി ആവർത്തിച്ച അപേക്ഷകൾക്കും അനുമതി നൽകിയില്ല.
ഇതോടെ വിമാനം എട്ടു ദിവസം ബ്രിട്ടനിൽ നിന്നു കാത്തിരിക്കുകയും, അവസാനം അനുമതി ലഭിക്കാതെ ഈ മാസം എട്ടിന് തിരികെ പോകുകയും ചെയ്തു.
ഇതാദ്യമായി ഹെലികോപ്റ്ററുകൾ എത്തിക്കുമ്പോൾ തുർക്കി അനുമതി നൽകിയിരുന്നുവെങ്കിലും, ഇപ്പോഴത്തെ തീരുമാനമാറ്റം കരസേനയ്ക്കുള്ള പുതിയ ഹെലികോപ്റ്ററുകളുടെ കൈമാറ്റത്തിൽ താമസം സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
ഇതിനകം അപ്പാച്ചെ ഹെലികോപ്റ്ററുകൾ 22 എണ്ണം വ്യോമസേനയും 3 എണ്ണം കരസേനയും ഉപയോഗിക്കുന്നുണ്ട്.
പുതിയ ഹെലികോപ്റ്ററുകളുടെ വരവ് വൈകാതിരിക്കാൻ മറ്റു വ്യോമപാതങ്ങൾ പരിശോധിച്ച് നടപടി തുടരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
English Summary:
Turkey denied airspace clearance for an Antonov An-124 cargo aircraft (UR-82008) carrying three AH-64E Apache helicopters for the Indian Army. The aircraft, which departed from Arizona and stopped for refueling in the UK, was unable to continue its journey to India despite repeated requests. Forced to wait eight days in East Midlands Airport, the aircraft eventually returned on November 8 after clearance was not granted. This marks a change from earlier deliveries where Turkey had allowed transit. The delay is expected to affect the handover schedule of new helicopters, though India is exploring alternative air routes.
turkey-denies-airspace-to-india-apache-delivery-delay
India, Turkey, Apache Helicopters, Indian Army, Defence, Aviation, International Relations, Cargo Aircraft









