വിവാഹമോചനം വേണമെന്ന് ഭർത്താവ്
അഹമ്മദാബാദ്∙ തെരുവ് നായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നതിനെ തുടർന്ന് വിവാഹബന്ധം തകർന്നതായാരോപിച്ച് ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.
അഹമ്മദാബാദ് സ്വദേശിയായ 41 കാരനാണ് ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഭാര്യ തെരുവ് നായ്ക്കളോടുള്ള അതിയായ സ്നേഹം മൂലം താൻ അവഹേളനവും മാനസിക സമ്മർദ്ദവും അനുഭവിച്ചുവെന്നും അത് ഉദ്ധാരണക്കുറവിലേക്കും നയിച്ചുവെന്നുമാണ് ഭർത്താവിന്റെ ആരോപണം.
2006ലാണ് ദമ്പതികൾ വിവാഹിതരായത്. വിവാഹശേഷം ഭാര്യ തെരുവ് നായകളെ വീട്ടിലേക്ക് കൊണ്ടുവരാൻ തുടങ്ങിയതോടെ തർക്കങ്ങൾ രൂക്ഷമായി.
നായ്ക്കളെ പരിചരിക്കാനും പാചകം ചെയ്യാനുമെല്ലാം ഭർത്താവിനെ നിർബന്ധിച്ചുവെന്നും കിടക്കയിൽ ഉറങ്ങുന്നതിനിടെ നായ കടിച്ചതായും അയൽക്കാർ തന്നെ പരിഹസിച്ചുവെന്നും ഹർജിയിൽ പറയുന്നു.
2017ൽ ഭർത്താവ് അഹമ്മദാബാദ് കുടുംബ കോടതിയിൽ വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി നൽകിയെങ്കിലും 2024 ഫെബ്രുവരിയിൽ കോടതി അത് തള്ളിക്കളഞ്ഞു.
വിവാഹബന്ധം പൂർണമായും തകർന്നുവെന്നും 15 ലക്ഷം രൂപ ജീവനാംശം നൽകാമെന്നും കാണിച്ച് ഭർത്താവ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു.
ഭാര്യ തെരുവുനായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നത് വിവാഹ ബന്ധത്തിന് വിലങ്ങുതടിയായെന്ന് ചൂണ്ടിക്കാണിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്.
അഹമ്മദാബാദ് സ്വദേശിയായ 41 കാരനാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.
തെരുവ് നായ്ക്കളോടുളള ഭാര്യയുടെ സ്നേഹം കാരണം തനിക്ക് അവഹേളനം സംഭവിച്ചെന്നും ഇത് സമ്മർദത്തിലേക്കും പിന്നീട് ഉദ്ദാരണക്കുറവിലേക്കും വഴിതെളിച്ചെന്നും വിവാഹമോചന ഹർജിയിൽ ഭർത്താവ് ചൂണ്ടിക്കാട്ടി.
2006ലാണ് ദമ്പതികൾ വിവാഹിതരായത്. ഭാര്യ ഒരു തെരുവു നായയെ അവരുടെ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നും ഹർജിയിൽ പറയുന്നു.
പിന്നീട് കൂടുതൽ തെരുവു നായകളെ ഭാര്യ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നു. പിന്നാലെ പാചകം ചെയ്യാനും നായ്ക്കളെ വൃത്തിയാക്കാനും അവയെ പരിപാലിക്കാനും ഭാര്യ ഭർത്താവിനെ നിർബന്ധിച്ചു.
കിടക്കയിൽ ഉറങ്ങുന്നതിനിടെ ഒരു നായ തന്നെ കടിച്ചുവെന്നും നായ്ക്കള്‍ കാരണം അയൽക്കാർ തങ്ങൾക്കെതിരെ തിരിഞ്ഞുവെന്നും ഭർത്താവ് പറയുന്നു.
സമ്മർദ്ദം പിന്നീട് ഉദ്ധാരണക്കുറവിന് കാരണമായെന്നും ഭർത്താവ് ആരോപിക്കുന്നു.
ഭാര്യ തന്നെ ഉപദ്രവിക്കുന്നത് തുടർന്നതോടെ 2017ൽ അഹമ്മദാബാദ് കുടുംബ കോടതിയിൽ വിവാഹമോചന കേസ് ഫയൽ ചെയ്തു.
2024 ഫെബ്രുവരിയിൽ കുടുംബ കോടതി ഹർജി തള്ളിക്കളഞ്ഞു, എന്നാൽ വിവാഹബന്ധം വീണ്ടെടുക്കാനാകാത്തവിധം തകർന്നുവെന്നും 15 ലക്ഷം രൂപ ജീവനാംശം നൽകാമെന്നും കാണിച്ച് ഭർത്താവ് അപ്പീൽ നൽകുകയായിരുന്നു.
English Summary:
Ahmedabad: A 41-year-old man from Ahmedabad has approached the Gujarat High Court seeking divorce, claiming that his wife’s excessive love for stray dogs ruined their marriage. According to the husband, his wife brought several stray dogs into their flat, forcing him to clean and care for them, which caused humiliation, stress, and eventually led to erectile dysfunction. The couple, married in 2006, faced growing disputes over the issue. The family court had rejected his divorce plea in February 2024, but the husband has now appealed, offering ₹15 lakh as alimony, saying the marriage has irretrievably broken down.









