web analytics

ഡോ. ഷഹീന ഷാഹിദിന് ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ്

ഡോ. ഷഹീന ഷാഹിദിന് ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ്

ഫരീദാബാദ്: സ്ഫോടക വസ്തുക്കൾ വൻതോതിൽ പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ ലഖ്‌നൗ സ്വദേശിനി ഡോ. ഷഹീന ഷാഹിദിന് പാകിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദുമായി (JeM) ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ് സ്ഥിരീകരിച്ചു.

ജെയ്‌ഷെയുടെ വനിതാ വിഭാഗമായ ‘ജമാഅത്ത്-ഉൽ-മോമിനാത്ത് (Jamaat-ul-Mominaat)’ സംഘടനയുടെ ഇന്ത്യയിലെ നേതൃത്വ ചുമതല ഷഹീനയ്ക്കായിരുന്നു എന്നാണ് അന്വേഷണ കണ്ടെത്തൽ.

ഈ വനിതാ വിഭാഗത്തെ ഇന്ത്യയിൽ സജീവമാക്കുന്നതിലും റിക്രൂട്ട്‌മെന്റിനും ആശയവിനിമയത്തിനും നേതൃത്വം നൽകിയതും ഷഹീനയാണെന്ന് പൊലീസ് പറഞ്ഞു.

പാകിസ്ഥാനിൽ ഈ വിഭാഗത്തിന്റെ നേതൃത്വം വഹിക്കുന്നത് ജെയ്‌ഷെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹർ ആണ്.

ജെയ്‌ഷെ ഭീകര മൊഡ്യൂൾ തകർത്തതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഷഹീനയുടെ കാറിൽ നിന്ന് അസോൾട്ട് റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു.

മുമ്പ് അറസ്റ്റിലായ കശ്മീരി ഡോക്ടർ മുസമ്മിൽ ഗനായിയുമായി ഷഹീനയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായും കണ്ടെത്തി.

ശ്രീനഗറിൽ ജെയ്‌ഷെ അനുകൂല പോസ്റ്ററുകൾ പതിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഡോക്ടർ മുസമ്മിൽ ഗനായി ജമ്മു–കശ്മീർ പൊലീസിന്റെ പിടികിട്ടാപ്പുള്ളിയായിരുന്നു.

ഇയാളുടെ വാടക മുറിയിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കളും അനുബന്ധ സാമഗ്രികളും പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഷഹീനയുടെ കാർ പരിശോധിച്ചത്.

പരിശോധനയിൽ 350 കിലോ അമോണിയം നൈട്രേറ്റ്, 20 ടൈമറുകൾ ഉൾപ്പെടെയുള്ള വസ്തുക്കളും കണ്ടെത്തി.

ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനും റിക്രൂട്ട്‌മെന്റ് നടത്തുന്നതിനും ഇവർ നേതൃത്വം നൽകിയെന്നാണ് വിവരം. ‌

ഈ വനിതാ വിഭാഗത്തിന് പാകിസ്ഥാനിൽ നേതൃത്വം നൽകുന്നത് ജെയ്‌ഷ് സ്ഥാപകൻ മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയ അസ്ഹർ ആണ്.

ജെയ്‌ഷ് മൊഡ്യൂൾ തകർത്തതിന് പിന്നാലെ അറസ്റ്റിലായ ഷഹീനയുടെ കാറിൽ നിന്ന് അസോൾട്ട് റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തി.

അറസ്റ്റിലായ കശ്മീരി ഡോക്ടർ മുസമ്മിൽ ഗനായിയുമായി ഷഹീനയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

ശ്രീനഗറിൽ ജെയ്‌ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ ഒട്ടിച്ച കേസിൽ ജമ്മു കശ്മീർ പൊലീസ് തിരയുന്ന വ്യക്തിയായിരുന്നു ഡോക്ടർ മുസമ്മിൽ ഗനായി.

ഇയാളുടെ വാടക മുറികളിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കളും മറ്റ് സാധനങ്ങളും പിടിച്ചെടുത്തിരുന്നു.

ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഷഹീനയുടെ കാർ പരിശോധിക്കുകയും 350 കിലോഗ്രാം അമോണിയം നൈട്രേറ്റ്, 20 ടൈമറുകൾ തുടങ്ങിയവ കണ്ടെടുത്തത്.

English Summary

A Lucknow-based woman doctor, Shaheena Shahid, arrested in the Faridabad explosives seizure case, has been found linked to the Pakistan-based terror group Jaish-e-Mohammed (JeM).

faridabad-explosives-case-shaheena-shahid-jem-women-wing-india

Faridabad, Explosives Seizure, Jaish-e-Mohammed, Shaheena Shahid, Jamaat-ul-Mominaat, Delhi Police, Terror Module, Ammonium Nitrate, Muzammil Ganai, National Security

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img