വിമാനത്തിൽ സാങ്കേതിക തകരാർ: എയർ ഏഷ്യ വിമാനത്തിന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻ‌ഡിങ്

വിമാനത്തിൽ സാങ്കേതിക തകരാർ: എയർ ഏഷ്യ വിമാനത്തിന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻ‌ഡിങ്

എയർ ഏഷ്യ വിമാനത്തിന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻ‌ഡിങ്. ക്വാലാലംപൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന വിമാനത്തിൽ ഇന്നലെ രാത്രി 11.25 ന് ആയിരുന്നു സംഭവം.

വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അടിയന്തര ലാൻഡിങ്. ചെന്നൈ എയർ ട്രാഫിക് കൺട്രോളിനെ പൈലറ്റ് വിവരം അറിയിച്ചതിനു പിന്നാലെ വിമാനം ഉടൻ ലാൻഡ് ചെയ്യാൻ നിർദേശം നൽകുകയായിരുന്നു.

147 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. നിലവിൽ വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിലാണ് യാത്രക്കാർ. ഇന്നു വൈകിട്ട് 5 മണിക്ക് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെടും.

അഗ്നിരക്ഷാ സേനയും ആംബുലൻസുകളും ഉൾപ്പെടെ എല്ലാ അടിയന്തര സേവനങ്ങളും വിന്യസിച്ച ശേഷമാണ് ലാൻഡിങ്ങിനു നിർദേശം നൽകിയത്.

നിരവധി തവണ ഹോൺ അടിച്ചിട്ടും ട്രാക്കിൽ നിന്നും മാറാതെ കൈകൾ കോർത്ത് പിടിച്ച് സഹോദരിമാർ; ഒടുവിൽ ഒരുമിച്ച് മരണം വരിച്ചു…!

കൈകൾ കോർത്ത് പിടിച്ച് ഓടുന്ന ട്രെയിനിന് മുന്നിൽ നിന്ന് രണ്ട് പെണ്‍കുട്ടികൾ ആത്മഹത്യ ചെയ്തു എന്ന അതീവ ദുഖകരമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഇവരുവരും വീട്ടില്‍ നിന്നുമിറങ്ങിപ്പോയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഫിറോസാബാദ് ജില്ലയിലെ ഷിക്കോഹാബാദിൽ നിന്നുള്ള ബന്ധുക്കളായ പെൺകുട്ടികൾ കൽക്കയിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന നേതാജി എക്സ്പ്രസിന് മുന്നില്‍ ചാടിയാണ് ഇരുവരും ആത്മഹത്യ ചെയ്തത്.

ഉത്തർപ്രദേശിലെ താന മഖൻപൂർ പ്രദേശത്തെ ജെബ്ദയിൽ താമസിക്കുന്ന 12-ാം ക്ലാസ് വിദ്യാർത്ഥിനിയായ രശ്മി യാദവ് (18), സഹോദരിയും 11-ാം ക്ലാസ് വിദ്യാർത്ഥിനിയുമായ മുസ്കൻ (17) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

ജി‌ആർ‌പി സംഘം രശ്മിയുടെ സഹോദരൻ മോഹിത് യാദവിനെ ചോദ്യം ചെയ്തതിന് ശേഷമാണ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചത്.

ട്രാക്കില്‍ കൈകൾ കോർത്ത് പിടിച്ച് രണ്ട് പെണ്‍കുട്ടികൾ നില്‍ക്കുന്നത് കണ്ട് ട്രെയിനിന്‍റെ ലോക്കോ പൈലറ്റ് നിരവധി തവണ ഹോണ്‍ മുഴക്കിയെങ്കിലും ഇരുവരും ട്രാക്കില്‍ നിന്നും മാറാന്‍ കൂട്ടാക്കിയില്ല.

ഇടിയുടെ ആഘോതത്തില്‍ ഇരുവരും തത്ക്ഷണം മരിച്ചു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ‌പി‌എഫ്), ഗവൺമെന്‍റ് റെയിൽവേ പോലീസ് (ജി‌ആർ‌പി) എന്നിവയിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹ ഭാഗങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

‘എന്നെ രക്ഷിക്കൂ’ എന്ന സന്ദേശം ഇന്‍സ്റ്റഗ്രാമിലൂടെ കാമുകന് സന്ദേശം; പിന്നാലെ 18 കാരിയെ കൊലപ്പെടുത്തി അച്ഛനും അമ്മാവനും..!

ഗുജറാത്തിലെ ബനസ്‌കന്ധ ജില്ലയില്‍ 18 കാരിയായ ചന്ദ്രിക ചൗധരിയെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവം പൊലീസ് ദുരഭിമാനക്കൊലയായി സ്ഥിരീകരിച്ചു.

‘എന്നെ രക്ഷിക്കൂ’ എന്ന സന്ദേശം ഇന്‍സ്റ്റഗ്രാമിലൂടെ കാമുകന് അയച്ചതിന് മണിക്കൂറുകള്‍ക്കകം കൊലപാതകം നടന്നു.

ചന്ദ്രികയും ഹരീഷ് ചൗധരിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാല്‍ കുടുംബം ഈ ബന്ധത്തെ ശക്തമായി എതിര്‍ത്ത്, മറ്റൊരു വിവാഹാലോചന മുന്നോട്ട് വെച്ചു.

വിവാഹം സംബന്ധിച്ച വിവരം ചന്ദ്രിക ഹരീഷിനെ അറിയിക്കുകയും, ജീവന് അപകടമാണെന്ന് മനസ്സിലാക്കിയ അവള്‍ തന്നെ കൂട്ടിക്കൊണ്ട് പോകണമെന്ന് ഹരീഷിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഈ സന്ദേശത്തിന് പിന്നാലെ ചന്ദ്രികയെ വീട്ടില്‍വച്ച് അച്ഛനും അമ്മാവനും ചേര്‍ന്ന് മയക്കുമരുന്ന് നല്‍കി ഉറക്കിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

തുടക്കത്തില്‍ കുടുംബം ഇത് ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. സംഭവത്തിന് മുമ്പ് ചന്ദ്രിക ഹരീഷിനൊപ്പം വീട്ടില്‍ നിന്ന് പോയിരുന്നെങ്കിലും, കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് അവളെ കണ്ടെത്തി വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു.

ഹരീഷ് കോടതിയില്‍ ഹേബിയസ് കോർപ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു, പക്ഷേ വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ ചന്ദ്രിക കൊല്ലപ്പെട്ടു.

മരണത്തിന് ശേഷം ആശുപത്രിയില്‍ കൊണ്ടുപോകാതെയും സഹോദരന് മരണം അറിയിക്കാതെയും കുടുംബം വേഗത്തില്‍ ദഹനച്ചടങ്ങ് പൂര്‍ത്തിയാക്കിയതായി പൊലീസ് കണ്ടെത്തി.

ഹരീഷിന്റെ പരാതിയെ തുടര്‍ന്നാണ് കൊലപാതകത്തില്‍ അച്ഛന്റെയും അമ്മാവന്റെയും പങ്ക് വെളിവായത്.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

ഇന്ദു മേനോനെതിരെ കേസ്

ഇന്ദു മേനോനെതിരെ കേസ് കൊച്ചി: എഴുത്തുകാരി ഇന്ദു മേനോനെതിരെ കോടതി കേസെടുത്തു. അഖിൽ...

ഡൊണെറ്റ്സ്ക് റഷ്യക്ക് നൽകി യുദ്ധം അവസാനിപ്പിക്കണമെന്ന് ട്രംപ്; വഴങ്ങാതെ സെലൻസ്കി

ഡൊണെറ്റ്സ്ക് റഷ്യക്ക് നൽകി യുദ്ധം അവസാനിപ്പിക്കണമെന്ന് ട്രംപ്; വഴങ്ങാതെ സെലൻസ്കി വാഷിങ്ടൺ: റഷ്യ–യുക്രെയ്ൻ...

നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചു കയറി; 2 യുവതികൾക്ക് ദാരുണാന്ത്യം

നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചു കയറി; 2 യുവതികൾക്ക് ദാരുണാന്ത്യം പാലക്കാട്: കാറും...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന്...

ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് ഇസ്രായേൽ; പദ്ധതി​യെ ചെറുക്കുമെന്ന്​ ഹമാസ്

ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് ഇസ്രായേൽ; പദ്ധതി​യെ ചെറുക്കുമെന്ന്​ ഹമാസ് ഗസ്സ: ഇസ്രായേൽ...

Related Articles

Popular Categories

spot_imgspot_img