വിവാഹേതര ബന്ധത്തിന് പ്രോസിക്യൂട്ട് ചെയ്യും
ന്യൂഡൽഹി: പീഡനപരാതിയിൽ മുൻകൂർ ജാമ്യം റദ്ദാക്കാൻ സമീപിച്ച യുവതിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. വിവാഹ വാഗ്ദാനം നൽകി ലൈംഗീകമായി പീഡിപ്പിച്ചു എന്ന വിവാഹിതയായ യുവതിയുടെ പരാതിയിലാണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്. എന്നാൽ യുവാവിനു പട്‌ന ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി സുപ്രീം കോടതിയിൽ ഹർജിനൽകിയത്.
വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിച്ചെന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ ഇത് കോടതി പൂർണ്ണമായും തള്ളഉകയായിരുന്നു. നിങ്ങൾ വിവാഹിതയും അമ്മയാണെന്നും ഓർക്കാനുള്ള പക്വത നിങ്ങൾക്ക് ഉണ്ടായിരുന്നില്ലേ എന്ന് കോടതി യുവതിയോട് ചോദിക്കുകയായിരുന്നു. യുവാവിന്റെ ആവശ്യപ്രകാരം എന്തിനാണ് നിരന്തരം ഹോട്ടലുകളിൽ പോയതെന്നും വിവാഹത്തിനു പുറത്തുള്ള ലൈംഗിക ബന്ധത്തിലൂടെ തെറ്റു ചെയ്തതായി മനസ്സിലാക്കിയില്ലെ എന്നും കോടതി ചോദിച്ചു.
വിവാഹിതയായിരിക്കെ ഭർത്താവല്ലാതെ മറ്റൊരാളുമായി ശാരീരിക ബന്ധം തുടർന്നതിൽ യുവതിയെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയുമെന്ന മുന്നറിയിപ്പും സുപ്രിം കോടതി നൽകി. മുൻകൂർ ജാമ്യം അനുവദിച്ച പട്‌ന ഹൈക്കോടതി വിധി ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, എൻ. കോടീശ്വർ സിങ് എന്നിവർ ശരിവക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഇവർ 2016 മുതൽ അടുപ്പത്തിലായിരുന്നു. ഈ വർഷം മാർച്ചിൽ ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയ ശേഷം തന്നെ വിവാഹം കഴിക്കണമെന്നു യുവതി യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും അയാൾ അത് വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
ഉഭയസമ്മതത്തോടെ നടക്കുന്ന വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി; വിവാഹ വാഗ്ദാനം നൽകിയുള്ള ബന്ധത്തിൽ പരാതി നൽകേണ്ടത് ബന്ധം തകരുമ്പോഴല്ലെന്നും കോടതി
ഉഭയസമ്മതത്തോടെ നടക്കുന്ന വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദീർഘകാലം ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട സ്ത്രീകൾ തമ്മിലുള്ള ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതികൾ ഉയരുന്നത് ദുഃഖകരമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, എൻ.കെ. സിംങ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.
മുംബൈയിലെ ഖാർഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിനെ സുപ്രീം കോടതി റദ്ദാക്കിക്കൊണ്ടാണ് ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. മഹേഷ് ദാമു ഖരെ എന്ന വ്യക്തിക്കെതിരെ വനിത എസ് ജാദവ് നൽകിയ പരാതിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.2008-ലാണ്വി ധവയായ വനിത ജാദവും വിവാഹിതനായ മഹേഷ് ദാമു ഖാരെയും തമ്മിലുള്ള ബന്ധം ആരംഭിച്ചത് . തനിക്ക് വിവാഹ വാഗ്ദാനം നൽകിയാണ് ഖരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് എന്നാണ് വനിതയുടെ പരാതി.
ഖരെയുടെ ഭാര്യ വനിതയ്ക്ക് എതിരെ തട്ടികൊണ്ട് പോകൽ പരാതി നൽകിയിരുന്നു. 2017 ലാണ് വനിത ബലാത്സംഗ പരാതി നൽകിയത്. എന്നാൽ, വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അതിന് പരാതി നൽകേണ്ടത് ബന്ധം തകരുമ്പോഴല്ലെന്നു കോടതി നിരീക്ഷിച്ചു.
English Summary:
The Supreme Court has strongly criticized a woman who approached it seeking the cancellation of anticipatory bail granted to a man accused in a sexual assault case. The complaint, filed by a married woman, alleged that the man sexually abused her under the false promise of marriage. The Patna High Court had earlier granted the man anticipatory bail, which the woman sought to overturn through her petition.