ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു
ഡൽഹി സീലംപുരം കെട്ടിട അപകടം: നാല് നില കെട്ടിടം ഇടിഞ്ഞുവീണു; നിരവധി പേർ കുടുങ്ങിയതായി സംശയം
ഡൽഹി സീലംപുരത്ത് ഇന്ന് രാവിലെ ഉണ്ടായ കെട്ടിട അപകടത്തിൽ വൻ നാശനഷ്ടം. . ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് നാലുനില കെട്ടിടം തകർന്നുവീണത്. കെട്ടിടം തകർന്നത് വലിയ ശബ്ദത്തോടെ ആയിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
സംഭവസ്ഥലത്ത് നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് പ്രാഥമിക വിവരം.
അഗ്നിരക്ഷാസേന ഇതുവരെ നാല് പേരെ രക്ഷപ്പെടുത്തിയതായി സ്ഥിരീകരിച്ചു.
രക്ഷപ്പെടുത്തിയവർ എല്ലാവരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവ സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഏഴ് ഫയർ ടെൻഡറുകൾക്കും 42 അഗ്നിശമനസേനാംഗങ്ങൾക്കുമൊപ്പം, പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുന്നു. കെട്ടിടത്തിൽ പത്ത് അംഗങ്ങളടങ്ങുന്ന ഒരു കുടുംബം താമസിച്ചിരുന്നതായി നാട്ടുകാർ അറിയിച്ചു.
ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരിക്ക്: അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധിപ്പേർ
ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരിക്ക്. സൂറത്തിന് സമീപം സച്ചിൻപാലി ഗ്രാമത്തിലാണ് കെട്ടിടം തകർന്നു വീണത്.
(Six-storey building collapses in Gujarat, 15 injured: Many trapped in debris)
എട്ട് വർഷം മുൻപ് പണിത കെട്ടിടം ജീർണാവസ്ഥയിലായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ശനിയാഴ്ച പെയ്ത കനത്ത മഴയിലാണ് കെട്ടിടം ഇടിഞ്ഞു വീണത്.15 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പൊലീസിന്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിലാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽനിന്ന് കുടുങ്ങിക്കിടക്കുന്നവരുടെ ശബ്ദം കേൾക്കുന്നുണ്ടെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇവരെ രക്ഷിക്കാൻ കഴിയുമെന്നും സൂറത്ത് പൊലീസ് അറിയിച്ചു.
കെട്ടിടം തകർന്നു വീഴാനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടവും വ്യക്തമാക്കി. ദേശീയ ദുരന്ത നിവാരണ സേനയും അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
Summary:
A four-storey building collapsed in Seelampur, Delhi, causing a major accident. Several people are reportedly trapped under the debris. According to fire department officials, four individuals have been rescued so far.