മോഞ്ചാരോ വാക്‌സിനുകൾ വിതരണം ചെയ്യാൻ യു.കെ
ഇംഗ്ലണ്ടിലെ രോഗികൾക്ക് ശരീരഭാരം കുറയ്ക്കാനുള്ള വാക്‌സിനുകൽ വ്യാപകമായി വിതരണം ചെയ്ത് യുകെ എൻഎച്ച്എസ്.
ആയിരക്കണക്കിന് രോഗികൾക്കാണ് ദിവസങ്ങൾക്കുള്ളിൽ വാക്‌സിൽ ലഭ്യമാകുക. അടുത്ത മൂന്നു വർഷത്തിനുള്ളിൽ 2.20 ലക്ഷം ആളുകൾക്കക് വാക്‌സിൻ ലഭ്യമാക്കും.
മോഞ്ചാരോ എന്ന പേരിൽ ഇറങ്ങുന്ന വാക്‌സിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ചും ഭക്ഷണം ദഹിക്കുന്നതിന്റെ വേഗത കുറച്ചുമാണ് പ്രവർത്തിക്കുന്നത്.
ആരോഗ്യ പ്രശ്‌നങ്ങളും പൊണ്ണത്തടിയും ഉള്ളവർക്ക് മോഞ്ചാരോ ഉപയോഗിക്കാൻ അനുമതിയുണ്ടാകും. സർക്കാർ റിപ്പോർട്ടുകളെ ഉദ്ധരിച്ച് ദ ഗാർഡിയൻ പത്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതിയുുടെ ആദ്യ വർഷത്തിൽ മോഡി മാക്‌സ് ഇൻഡക്‌സ് സ്‌കോർ 40 ൽ അധികമുള്ളവർക്കും ടൈപ്പ് 2 പ്രമേഹം , ഉയർന്ന രക്ത സമർദം, ഓബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ, ഹൃദ്രോഗം എന്നിലയുള്ള രോഗികൾക്കായിരിക്കും മോഞ്ചാരോ വാക്‌സിൻ ലഭിക്കുക.
ഇതൊടെ രോഗികളുടെ ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് ചികിത്സകൾക്കായി ആരോഗ്യ പ്രവർത്തകർക്ക് അധികം ബുദ്ധിമുട്ടേണ്ടി വരില്ല.
എന്നാൽ വാക്‌സിൻ# വിതരണവുമായി ബന്ധപ്പെട്ട് തങ്ങൾ സമ്മർദത്തിലാകുമെന്ന് ഫാർമസി വിഭാഗങ്ങൾക്ക് ആശങ്കയുണ്ട്.
15 ലക്ഷം ആളുകളാണ് യു.കെ.യിൽ നിലവിൽ ശരീരഭാരം കുറയ്ക്കാൻ മരുന്നുകളെ ആശ്രയിക്കുന്നത്. പലരും ശരീരഭാരം കുറയ്ക്കാൻ വിദഗ്ദ്ധരുടെ സഹായം തേടുന്നു.
ശരീര ഭാരം കുറയ്ക്കാനുള്ള മരുന്നുകൾക്ക് ഉണ്ടാകുന്ന പാർശ്വ ഫലങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ദ്ധർ ഏറെ ആശങ്കയിലുമാണ്.
രുന്നുകളെ ആശ്രയിക്കാതെ വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ശരീര ഭാരം കുറയ്ക്കണം എന്നാണ് വിദഗ്ദ്ധരുടെ ഉപദേശം.
എന്നാൽ ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ ആവശ്യം വർധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ദേശീയ ഫാർമസി അസോസിയേഷൻ ചെയർമാനായ ഒലിവിയർ പിക്കാർഡ് പറയുന്നത്.
Summary:
The UK’s National Health Service (NHS) has begun the large-scale rollout of weight-loss vaccines to patients in England. Thousands of eligible patients are expected to receive the vaccine within days as part of efforts to combat obesity and related health issues.