ബംഗളുരു: വിമാനത്തിനുള്ളിൽ വനിതാ ഡോക്ടറുടെ പരാക്രമം മൂലം വിമാനം രണ്ട് മണിക്കൂറിലധികം വൈകി. ബംഗളുരുവിൽ നിന്ന് സൂറത്തിലേക്ക് പുറപ്പെടാനൊരുങ്ങിയ ഐഎക്സ് 2749 വിമാനത്തിലായിരുന്നു സംഭവം.
ജീവനക്കാരുമായും സഹയാത്രികരുമായും ആണ് വനിതാ ഡോക്ടർ പ്രശ്നങ്ങളുണ്ടാക്കിയത്. തുടർന്ന് ഇവരെ വിമാനത്തിൽ നിന്നിറക്കി പൊലീസ് സ്റ്റേഷനിലെത്തിപ്പോഴും അസഭ്യവർഷം തുടർന്നു.
ബംഗളുരു യെലഹങ്ക സ്വദേശിനിയായ ആയൂർവേദ ഡോക്ടർ വ്യാസ് ഹിരൽ മോഹൻഭായ് (36) ആണ് രണ്ട് ബാഗുകളുമായി വിമാനത്തിൽ കയറിയത്.
ചെക്ക് ഇൻ കൗണ്ടറിൽ ഇവ നൽകാതെ ഇവർ രണ്ട് ബാഗുകളും കൈയിൽ തന്നെ പിടിക്കുകയായിരുന്നു. തുടർന്ന് ഒരു ബാഗ് തന്റെ 20എഫ് സീറ്റിന് മുകളിലുള്ള കാരിയറിൽ വെച്ചു. രണ്ടാമത്തെ ബാഗ് ക്യാബിൻ ക്രൂ ജീവനക്കാരുടെ ക്യാബിന്റെ അടുത്ത് കൊണ്ടുപോയാണ് വെച്ചത്.
എന്നാൽ ബാഗ് ഇവിടെ വെയ്ക്കാനാവില്ലെന്നും സീറ്റിന് മുകളിലുള്ള കാരിയറിൽ തന്നെ വെയ്ക്കണമെന്നും ജീവനക്കാർ പറഞ്ഞെങ്കിലും യുവതി വിസമ്മതിച്ചു. ജീവനക്കാരുടെ ക്യാബിന്റെ അടുത്ത് തന്നെ ബാഗ് വെയ്ക്കണമെന്ന് ഇവർ നിർബന്ധം പിടിക്കുകയായിരുന്നു.
പല തവണ ജീവനക്കാർ ആവശ്യപ്പെട്ടിട്ടും കേൾക്കാതെ വന്നതോടെ പിന്നീട് ക്യാപ്റ്റനും യുവതിയെ സമീപിച്ച് ഇതേ ആവശ്യമുന്നയിച്ചു. എന്നാൽ പറഞ്ഞത് അംഗീകരിക്കാതെ ഡോക്ടർ എല്ലാവരെയും അസഭ്യം പറഞ്ഞു.
ഇതോടെ ഏതാനും യാത്രാക്കാരും പ്രശ്നത്തിൽ ഇടപെടുകയും യുവതി അവരെയും അസഭ്യം പറയുകയുമായിരുന്നു. തന്റെ ബാഗ് അവിടെ നിന്ന് നീക്കിയാൽ വിമാനം തകർക്കുമെന്നു വരെ യുവതി ഭീഷണിപ്പെടുത്തി.
പ്രശ്നം ഗുരുതരമായതോടെ ക്യാപ്റ്റൻ സുരക്ഷാ ജീവനക്കാരെയും സിഐഎസ്എഫിനെയും വിവരമറിയിച്ചു. തുടർന്ന് ഇവർ വിമാനത്തിലെത്തി യുവതിയെ പുറത്തിറക്കി.
ഉച്ചയ്ക്ക് 2.45ന് ആരംഭിച്ച പ്രശ്നങ്ങൾ വൈകുന്നേരം 5.30ഓടെയാണ് അവസാനിച്ചത്. ഇതോടെ വിമാനം പുറപ്പെടാനും വൈകി.
എന്നാൽ എയർപോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ യുവതി അവിടെ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു.
ഇതിനിടെ നഗരത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയുടെ ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി. ഇയാൾ ഒഡിഷ സ്വദേശിയാണ്.
യുവതി നേരത്തെയും പൊതുസ്ഥലത്ത് പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് ഭർത്താവ് പറയുന്നു. ഗുജറാത്ത് സ്വദേശിനിയായ യുവതി അവിടെയുള്ള ബന്ധുക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു.
യുവതി ഇപ്പോൾ രോഗികളെ ചികിത്സിക്കാറില്ലെന്നും ഭർത്താവ് പൊലീസിനെ അറിയിച്ചു. ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണ് എന്ന് പോലീസ് വ്യക്തമാക്കി.
രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ 217 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന വഴി തിരിച്ചറിഞ്ഞു. രണ്ട് പൈലറ്റുമാരുടേതടക്കം 9 ക്യാബിൻ ക്രൂ അംഗങ്ങളുടെ അടക്കം തിരിച്ചടിഞ്ഞ 200 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഉടൻ ബന്ധുക്കൾക്ക് കൈമാറും. അതേസമയം, അപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിൻ്റെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
രഞ്ജിതയുടെ സഹോദരന്‍ അഹമ്മദാബാദിലെത്തി ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ടി സാമ്പിള്‍ നല്‍കിയിരുന്നു.
അതേസമയം വിമാന അപകടത്തിൽ എയര്‍ ഇന്ത്യയുടെ ബോയിംഗ് ഡ്രീം ലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന് സാരമായ കേടുപാടുകളുണ്ടെന്ന് റിപ്പോർട്ട്. ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറിനാണ് കേടുപാട് സംഭവിച്ചത്.
Summary: A flight from Bengaluru to Surat (IX 2749) was delayed by over two hours due to the disruptive behavior of a female doctor onboard. The incident caused inconvenience to passengers and delayed the flight’s schedule significantly.