തൃശൂര്‍: ഭാര്യക്ക് പിറന്നാള്‍ സമ്മാനം വാങ്ങിക്കാനെന്ന വ്യാജേന എത്തി ജ്വല്ലറിയില്‍ നിന്നും സ്വർണമാല മോഷ്ടിച്ച യുവാവ് പിടിയിൽ. തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപ്പാറ സ്വദേശി കവലക്കാട്ട് കോരാട്ടിക്കാരന്‍ വീട്ടില്‍ ജോണ്‍സണ്‍ മകന്‍ ഇമ്മാനുവല്‍ (32 ) ആണ് അറസ്റ്റിലായത്.
മൂന്നര പവന്റെ സ്വര്‍ണമാലയാണ് ഇമ്മാനുവൽ മോഷ്ടിച്ചത്. പ്രതിയെ തൊടുപുഴയില്‍ നിന്നും പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടുകയായിരുന്നു.
മെയ് 13നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി സ്വര്‍ണമാല വേണമെന്ന് പറഞ്ഞെത്തിയ പ്രതിക്ക് ജ്വല്ലറി ജീവനക്കാര്‍ വിവിധതരം സ്വര്‍ണമാലകള്‍ കാണിച്ചുകൊടുത്തു.
തുടര്‍ന്ന് സ്വര്‍ണമാല തിരഞ്ഞെടുക്കുന്നതിനിടയില്‍ പ്രതി തന്ത്രപൂര്‍വ്വം മൂന്നര പവന്‌റെ മാല കൈക്കലാക്കുകയായിരുന്നു. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
അധ്യാപക പരിശീലനത്തിനിടെ വളകാപ്പ് നടത്തി; വിശദീകരണം തേടി വിദ്യാഭ്യാസ വകുപ്പ്
കോഴിക്കോട്: അധ്യാപക പരിശീലനത്തിനിടെ ഗര്‍ഭിണിയായ സഹപ്രവര്‍ത്തകയ്ക്ക് വളകാപ്പ് ചടങ്ങ് നടത്തിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. പരിപാടിയുടെ വീഡിയോ വൈറല്‍ ആയതിന് പിന്നാലെയാണ് സംസ്ഥാന പ്രൊജക്ട് ഓഫീസര്‍ വിശദീകരണം തേടിയത്.
കോഴിക്കോട് കുന്നുമ്മല്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന അധ്യാപക പരിശീലനത്തിനിടെയാണ് സംഭവം. എല്‍പി വിഭാഗം അധ്യാപകരാണ് വളകാപ്പ് ചടങ്ങ് നടത്തിയത് എന്നാണ് വിവരം.
മെയ് 13 മുതല്‍ 17 വരെ നടന്ന ആദ്യഘട്ട പരിശീലനത്തിന്റെ അവസാന ദിവസമായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ പരിശീലന പരിപാടി പൂര്‍ത്തിയാക്കിയ ശേഷമാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് അധ്യാപകര്‍ പറയുന്നത്.
അതേസമയം ബിആര്‍സി അധികൃതര്‍ അറിയാതെയാണ് അധ്യാപകര്‍ പരിപാടി നടത്തിയതെന്ന് ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.അബ്ദുള്‍ ഹക്കീം പറഞ്ഞതായാണ് പുറത്തുവരുന്ന വിവരം. അധ്യാപക പരിശീലനത്തിന് യോജ്യമല്ലാത്ത പരിപാടികള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.