സുവർണ ക്ഷേത്രം ആക്രമിക്കാൻ പാക് സൈന്യം ശ്രമിച്ചു; സ്ഥിരീകരിച്ച് ഇന്ത്യൻ സേന

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ അമൃത്സറിലെ സുവർണ ക്ഷേത്രം ആക്രമിക്കാൻ പാക് സൈന്യം ശ്രമിച്ചതായി ഇന്ത്യൻ സേനയുടെ സ്ഥിരീകരണം. പാകിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ പ്രതികാര നടപടിയെന്നോണം സിഖ് മതവിശ്വാസികളുടെ ആരാധനകേന്ദ്രമായ അമൃത്സറിലെ സുവർണക്ഷേത്രം തകർക്കാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാൻ നടത്തിയ ശ്രമം സൈന്യം തകർത്തെറിഞ്ഞെന്നാണ് വെളിപ്പെടുത്തൽ.

ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് മിസൈലുകളേയും ഡ്രോണുകളേയും പരാജയപ്പെടുത്തിയെന്ന് ഇന്ത്യൻ ആർമിയുടെ മേജർ ജനറൽ കാർത്തിക് സി ശേഷാദ്രിയാണ് സ്ഥിരീകരിച്ചു. പാകിസ്താന് ഒരിക്കലും നിയമപരമോ നീതിപൂർവമോ ആയ ലക്ഷ്യങ്ങളുണ്ടായിരുന്നില്ല.

ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾ, സിവിലിയൻ ഇടങ്ങൾ, മത കേന്ദ്രങ്ങൾ തുടങ്ങിയവ അവർ ആക്രമിക്കുമെന്ന് സൈന്യം മുൻകൂട്ടിക്കണ്ടിരുന്നു. അതിൽ ഏറ്റവും പ്രധാന ഇടമായിരുന്നു സുവർണക്ഷേത്രം.

ഇതോടെ സുവർണ ക്ഷേത്രത്തിന് വ്യോമപ്രതിരോധ സംവിധാനം ഒരുക്കാൻ തീരുമാനിക്കുകയായിരുന്നു. മേയ് 8 ന് പുലർച്ചെ, ക്ഷേത്രം ലക്ഷ്യമാക്കി ഡ്രോണുകളും ദീർഘദൂര മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാൻ ഒരു വലിയ വ്യോമാക്രമണം നടത്തിയെങ്കിലും ഇന്ത്യൻ സൈന്യം പൂർണ്ണമായും സജ്ജരായിരുന്നു.

പാകിസ്ഥാന്റെ ലക്ഷ്യം എന്താകുമെന്ന് കൃത്യമായി തിരിച്ചറിഞ്ഞ ഇന്ത്യ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഇവിടെ ഉറപ്പാക്കിയിരുന്നു. സുവർണക്ഷേത്രം സംരക്ഷിക്കുന്നതിനായി പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഒരു വ്യോമ കവചം തീർത്തിരുന്നുവെന്നാണ് ശേഷാദ്രിയുടെ വെളിപ്പെടുത്തൽ. മേയ് എട്ട് പുലർച്ചെയായിരുന്നു ആക്രമണം നടന്നത്.

ഇരുട്ടിന്റെ മറവ് പ്രയോജനപ്പെടുത്തി പാകിസ്താൻ ദീർഘദൂര മിസൈലുകളും ഡ്രോണുകളും ക്ഷേത്രം ലക്ഷ്യമാക്കി പായിക്കുകയായിരുന്നു. എന്നാൽ, ഇന്ത്യൻ സൈന്യം പൂർണ സജ്ജരായിരുന്നതിനാൽ ഈ ഭീഷണികളെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കാനായെന്നും സുവർണക്ഷേത്രം ലക്ഷ്യമാക്കി വന്ന ഡ്രോണുകളും മിസൈലുകളും വെടിവെച്ചുതകർത്തെന്നും സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.

ആകാശ് മിസൈൽ സിസ്റ്റം, എൽ-70 എയർ ഡിഫൻസ് ഗൺസ് തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങളുപയോഗിച്ചാണ് പാകിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളും നശിപ്പിച്ചത്. പാക്കിസ്ഥാന്റെ ആക്രമണങ്ങളെ എങ്ങനെയാണ് പ്രതിരോധിച്ചതെന്ന് വ്യക്തമാക്കുന്ന ദൃശ്യവും സൈന്യം പുറത്തിറക്കി.

പഞ്ചാബ് നഗരത്തെയും സുവർണ ക്ഷേത്രത്തെയും സംരക്ഷിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമായിരുന്നെന്നും വീഡിയോ വ്യക്തമാക്കുന്നു. അമൃത്സർ, ജമ്മു, ശ്രീനഗർ, പത്താൻകോട്ട്, ജലന്ധർ, ലുധിയാന, ചണ്ഡീഗഡ്, ഭുജ് എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ നഗരങ്ങളും സൈനിക താവളങ്ങളും രാത്രിയിൽ നടന്ന ആക്രമണത്തിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടിരുന്നതായി പ്രതിരോധ മന്ത്രാലയം നേരത്തേ സ്ഥിരീകരിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ആര്യാടൻ ഷൗക്കത്തിന്റെ ‘കൈ’ പിടിച്ച് നിലമ്പൂർ

ആര്യാടൻ ഷൗക്കത്തിന്റെ 'കൈ' പിടിച്ച് നിലമ്പൂർ നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം...

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

Other news

വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം

വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം കാസര്‍കോട്: സ്‌കൂളില്‍ ഷൂസ് ധരിച്ചെത്തിയതിനെ ചൊല്ലി പ്ലസ് വണ്‍ വിദ്യാര്‍ഥിയെ...

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത...

ഇടുക്കിയിൽ വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും കരുതലൊരുക്കി താലൂക്ക് ആശുപത്രി…!

ഇടുക്കിയിൽ വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും കൃത്യമായ ചികിത്സ ലഭ്യമാക്കി ആരോഗ്യസ്ഥിതി...

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച യു.കെ മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു; നാളെ നാട്ടില്‍ എത്തിച്ചേക്കും

ഈ മാസം ആദ്യമുണ്ടായ അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ...

മോഞ്ചാരോ വാക്‌സിനുകൾ വിതരണം ചെയ്യാൻ യു.കെ

മോഞ്ചാരോ വാക്‌സിനുകൾ വിതരണം ചെയ്യാൻ യു.കെ ഇംഗ്ലണ്ടിലെ രോഗികൾക്ക് ശരീരഭാരം കുറയ്ക്കാനുള്ള വാക്‌സിനുകൽ...

ആര്യാടൻ ഷൗക്കത്തിന്റെ ‘കൈ’ പിടിച്ച് നിലമ്പൂർ

ആര്യാടൻ ഷൗക്കത്തിന്റെ 'കൈ' പിടിച്ച് നിലമ്പൂർ നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം...

Related Articles

Popular Categories

spot_imgspot_img