കൊച്ചി: സോഷ്യൽ മീഡിയ താരങ്ങളായ രജിത് കുമാറും രേണുസുധിയും സംഘവും നടത്തിയ കാർ യാത്ര വിവാദമാകുന്നു. രേണു സുധി ഉൾപ്പെടെ രണ്ടുയുവതികളെ മുൻ സീറ്റിലിരുത്തിയാണ് രജിത് കുമാർ വാഹനമോടിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.
ഒരു കാറിൻറെ മുൻ സീറ്റിൽ യാത്ര ചെയ്യുമ്പോൾ ഒരാൾ മാത്രമെ ഇരിക്കാവു എന്ന നിയമം ലംഘിച്ചാണ് രജിത് കുമാറിന്റേയും സംഘത്തിന്റെയും യാത്ര. സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടിയാണ് സംഘം മുൻ സീറ്റിൽ രണ്ട് പേരെ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ട് യാത്ര ചെയ്തതെന്നാണ് വിവരം.
നിയമം തെറ്റിക്കില്ല എന്ന് പറഞ്ഞാണ് ഓൺലൈൻ മീഡിയയ്ക്ക് മുന്നിൽ രണ്ടുപേരെ ഒരു സീറ്റിലിരുത്തി സീറ്റ്ബെൽറ്റ് ഇട്ട് യാത്ര തുടങ്ങുന്നത്. പുറകിലെ സീറ്റിൽ ഇരിക്കാനിടമില്ലാ അതാണ് മുൻ സീറ്റിലെന്നാണ് ഇവർ പറയുന്നത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ഇവർക്കെതിരെ കേസെടുക്കണമെന്നാണ് നെറ്റിസൺസിന്റെ ആവശ്യം. എംവിഡിയെ ടാഗ് ചെയ്താണ് ആളുകൾ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, രേണു വേറിട്ട ലുക്കിലെത്തിയ പുടിയ വീഡിയോയും വൈറലായിരുന്നു. സ്കൂൾ കുട്ടിയായി യൂണിഫോമിൽ തിളങ്ങുന്ന രേണു സുധിയാണ് പുതിയ വീഡിയോയിലുള്ളത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് രേണു വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ഒരു പരസ്യത്തിന്റെ ഭാഗമായിട്ടാണ് രേണു സ്കൂൾ കൂട്ടിയായി അഭിനയിച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് വിഡിയോക്ക് ലഭിച്ചിരിക്കുന്നത്. അതേ സമയം തനിക്കെതിരെയുള്ള സോഷ്യൽ മീഡിയ കമൻറുകളോടും രേണു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.