ന്യൂഡൽഹി: പാക് സൈന്യം പ്രകോപനമില്ലാതെ 12ാം ദിവസവും വെടിവയ്പ്പ് തുടരുന്നതിനിടെ നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്ന് പാക് പൗരനെ പിടികൂടി.
ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്നാണ് സൈന്യം പാക് പൗരത്വമുള്ളയാളെ പിടികൂടിയതെന്നാണ് വിവരം.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ രണ്ടുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്ന് പാക് പൗരനെ പിടികൂടിയ സംഭവം ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു പിടികൂടിയ പാക് പൗരനെ ചോദ്യം ചെയ്തുവരികയാണെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമ്പോഴാണ് ഇയാള്‍ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതാണെന്ന് മനസിലാക്കിയത്.
തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ പഞ്ചാബ് പൊലീസിന് കൈമാറിയിട്ടുണ്ട്.