web analytics

ആത്മീയ ചികിത്സയിലൂടെ രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ചു; യുവതിയെ ഹോം സ്റ്റയിലെത്തിച്ച് ബലാൽസംഗം ചെയ്തു; മധ്യവയസ്കൻ അറസ്റ്റിൽ

രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ചു യുവതിയെ ഹോം സ്റ്റയിലെത്തിച്ച് ബലാൽസംഗം ചെയ്തു

മേപ്പാടി (വയനാട്): ആത്മീയ ചികിത്സയിലൂടെ രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ പോലീസ് പിടിയിലായി.

കട്ടിപ്പാറ, ചെന്നിയാർമണ്ണിൽ വീട്ടിൽ അബ്ദുറഹിമാൻ (51) എന്നയാളെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

ആത്മീയ ചികിത്സകനെന്ന വ്യാജവേഷത്തിലാണ് ഇയാൾ യുവതിയുടെ വിശ്വാസം നേടിയതെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

രോഗശമനത്തിനായി പ്രത്യേക ആത്മീയ ചികിത്സ ആവശ്യമാണെന്ന് പറഞ്ഞ് യുവതിയെ കോട്ടപ്പടിയിലെ ഒരു ഹോം സ്റ്റേയിലേക്ക് കൊണ്ടുപോയ അബ്ദുറഹിമാൻ അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ചു യുവതിയെ ഹോം സ്റ്റയിലെത്തിച്ച് ബലാൽസംഗം ചെയ്തു

ഭീഷണിയും ഭയവും മൂലം യുവതി സംഭവം പുറത്ത് പറയാൻ വൈകിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

പരാതി ലഭിച്ചതിനെ തുടർന്ന് മേപ്പാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ കെ.ആർ. റെമിന്റെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് അന്വേഷണം ശക്തമാക്കി.

തുടർന്നാണ് കണ്ണൂർ ജില്ലയിലെ ആലക്കോട് പ്രദേശത്തുനിന്ന് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അബ്ദുറഹിമാൻ ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളിൽ മാത്രം ഉൾപ്പെട്ടയാളല്ലെന്നും, നിരവധി ഗുരുതര കേസുകളിൽ ഇയാൾ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി.

തളിപ്പറമ്പ്, വൈത്തിരി പോലീസ് സ്റ്റേഷനുകളിൽ അനധികൃതമായി ആയുധം കൈവശംവെച്ചത്, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെയുണ്ട്.

ഇതിന് പുറമെ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിലും ആയുധനിയമം, സ്‌ഫോടകവസ്തു നിയമം എന്നിവ പ്രകാരമുള്ള കേസുകളിലും ഇയാൾ പ്രതിയാണ്.

കർണാടക സംസ്ഥാനത്തും സാമ്പത്തിക തട്ടിപ്പ് കേസിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ആത്മീയ ചികിത്സ, വ്യാജവിശ്വാസങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് സാധാരണ ജനങ്ങളെ വഞ്ചിക്കുകയും സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്യുന്ന പ്രവണതകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ഇത്തരം വാഗ്ദാനങ്ങളിൽ വീഴരുതെന്നും, സംശയകരമായ സാഹചര്യങ്ങൾ നേരിടുന്നവർ ഉടൻ തന്നെ പോലീസിനെ സമീപിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിക്ക് പിന്നിൽ മറ്റ് സഹായികളുണ്ടോയെന്നും സമാന രീതിയിൽ കൂടുതൽ പേർ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

Other news

വിദേശത്ത് നിന്ന് മടങ്ങി 2 മാസം; വിവാഹം കഴിഞ്ഞത് ജനുവരി 5-ന്,  അപകടത്തിൽ യുവാവ് മരിച്ചു

വിദേശത്ത് നിന്ന് മടങ്ങി 2 മാസം; വിവാഹം കഴിഞ്ഞത് ജനുവരി 5-ന്,...

Related Articles

Popular Categories

spot_imgspot_img