- വാൽപ്പാറയിലെ ആ 300 അടി താഴ്ചയിലേക്ക് മറഞ്ഞത് ഒരു നാടിന്റെ പ്രതീക്ഷകൾ; മൃതദേഹങ്ങൾ ഇന്ന് പാങ്ങിലെത്തും. കണ്ണീരോടെ വിട നൽകാൻ മലപ്പുറം
പൊള്ളാച്ചി: വാൽപ്പാറ ചുരത്തിൽ നടന്ന ദാരുണ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ ഉടൻ മലപ്പുറത്തേക്ക് കൊണ്ടുപോകും. ഇന്ന് ഉച്ചയോടെ മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനം നടത്തും. തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കും.
ഇന്നലെ അർധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‌മോർട്ടം പുലർച്ചെ നാല് മണിയോടെ പൂർത്തിയായി.
ഇന്നലെ വൈകിട്ട് 5.20ഓടെയാണ് മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെന്റ് എൽ.പി സ്കൂളിലെ വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ വാൽപ്പാറ ചുരത്തിൽ അപകടത്തിൽപ്പെട്ടത്. പതിമൂന്നാം ഹെയർപിൻ വളവിൽ നിയന്ത്രണം വിട്ട വാഹനം പലവട്ടം മറിഞ്ഞ് ഏകദേശം 300 അടി താഴ്ചയിലേക്ക് വീണ് ഒൻപതാം വളവിന് സമീപം പതിച്ചു.
പൊള്ളാച്ചിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് അപകടം ഉണ്ടായത്. പെരിന്തൽമണ്ണയിൽ നിന്ന് വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് വാനിലായിരുന്നു ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര ചെയ്തത്. ഇവരിൽ ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് മരണപ്പെട്ടത്.
മരിച്ചവർ: അജിത (54), റംല (52), സുഹ്‌റ (43), ആശ (41), മജീദ് (43), സജിത (45), ഷക്കീല (37), റുക്കിയ (39), ഹിഷാം (12).
പരിക്കേറ്റവർ: മസ്‌നീൻ (10) പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. നൗഷാദ്, ഷഹദിൻ (11), ഡ്രൈവർ മുഹമ്മദ് ഫാഹിസ് എന്നിവർ കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
English Summary
Postmortem procedures of all nine victims who died in the Valparai ghat road accident have been completed. .









