വൈശാഖ മാസം ആരംഭിച്ചതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ വരുമാന കണക്കിൽ വൻ വർധനവ്. ശനിയാഴ്ച രാവിലെ മുതൽ ഉച്ചയ്ക്ക് നട അടയ്ക്കുന്നതു വരെ വഴിപാട് കൗണ്ടറുകളിലെ മാത്രം വരുമാനം 77 ലക്ഷം കടന്നു. ഭണ്ഡാരങ്ങളിലെ വരുമാനം ഇതിനു പുറമേയാണ്. നെയ് വിളക്ക് ഇനത്തിൽ 25 ലക്ഷത്തിലേറെ വരുമാനം ലഭിച്ചു. പാൽപ്പായസം ആറ് ലക്ഷം രൂപയ്ക്ക് ശീട്ടാക്കിയിട്ടുണ്ട്. നെയ് പായസം ശീട്ടാക്കിയതിലൂടെ രണ്ട് ലക്ഷവും തുലാഭാരത്തിലൂടെ 15 ലക്ഷവും ലഭിച്ചു.
ജനുവരി മാസത്തെ ഭണ്ഡാരം എണ്ണലിൽ ലഭിച്ചത് ആറ് കോടിയിലേറെ രൂപയാണ്. കൃത്യമായി പറഞ്ഞാൽ 6,1308091 രൂപയാണ് ജനുവരി മാസത്തിൽ ഗുരുവായൂരിൽ ഭണ്ഡാരത്തിൽ ലഭിച്ചത്. 2 കിലോ 415 ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും 13 കിലോ 340ഗ്രാം വെള്ളിയും ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രം കിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ ഭണ്ഡാരം വഴി 207007രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയുള്ള കണക്കാണിതെന്നാണ് അന്ന് ഭാരവാഹികൾ വ്യക്തമാക്കിയത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
Read More: സംസ്ഥാനത്ത് വീണ്ടും പനി മരണം; മരണത്തിന് കീഴടങ്ങിയത് മൂന്ന് വയസ്സുകാരി
Read More: ചാര്‍ധാം യാത്രയ്ക്ക് തുടക്കമായി; ക്ഷേത്രങ്ങള്‍ ഭക്തർക്കായി തുറന്നു