തിരുവനന്തപുരം: അനന്തപുരിയുടെ നിരത്തുകളിൽ ഇനി ഇലക്ട്രിക് ബസുകളെച്ചൊല്ലി പോരാട്ടം.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ കെഎസ്ആർടിസിക്ക് നൽകിയ ഇ-ബസുകളെച്ചൊല്ലിയാണ് നഗരസഭയും ഗതാഗത വകുപ്പും തമ്മിൽ കൊമ്പുകോർക്കുന്നത്.
കോർപ്പറേഷൻ പരിധിക്കുള്ളിൽ ഓടാൻ നൽകിയ ബസുകൾ കെഎസ്ആർടിസി ഏകപക്ഷീയമായി നഗരത്തിന് പുറത്തേക്ക് സർവീസ് നടത്തുന്നുവെന്നാണ് മേയർ വി.വി. രാജേഷിന്റെ ആരോപണം.
നഗരം കടന്നാൽ കുടുങ്ങും: സ്മാർട്ട് സിറ്റി ബസുകൾ തിരികെ വിളിക്കാൻ നീക്കം.
കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കോർപ്പറേഷന്റെ സഹായത്തോടെ വാങ്ങിയ 113 ഇ-ബസുകൾ നഗരസഭാ പരിധിയിൽ മാത്രമേ സർവീസ് നടത്താവൂ എന്ന് മേയർ കർശന നിർദേശം നൽകി.
ഓഫീസുകൾ, ആശുപത്രികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് പൊതുഗതാഗതം മെച്ചപ്പെടുത്താനാണ് ‘സിറ്റി സർക്കുലർ’ ആരംഭിച്ചത്.
എന്നാൽ നിലവിൽ ഈ ബസുകൾ നഗരപരിധിക്ക് പുറത്തേക്ക് ദീർഘദൂര സർവീസുകൾ നടത്തുകയാണ്.
ഇത് അംഗീകരിക്കാനാവില്ലെന്നും കരാർ ലംഘിച്ച കെഎസ്ആർടിസി നിലപാടിനെതിരെ നിയമപരമായ നീക്കങ്ങൾ നടത്തുമെന്നും മേയർ വ്യക്തമാക്കി.
കോർപ്പറേഷന് കൃത്യമായ ലാഭവിഹിതം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്ആർടിസിയുടെ ‘ചാർജിംഗ്’ തടസ്സം: മേയറുടെ നിർദ്ദേശം തള്ളി അധികൃതർ.
കെഎസ്ആർടിസിയുടെ മറുപടി എന്നാൽ മേയറുടെ നിർദേശത്തിന് പുല്ലുവിലയാണ് കെഎസ്ആർടിസി നൽകുന്നത്.
നഗരത്തിലേക്ക് യാത്രക്കാരെ എത്തിക്കാനാണ് സർവീസുകൾ നഗരപരിധിക്ക് പുറത്തേക്ക് നീട്ടിയതെന്നാണ് അധികൃതരുടെ വാദം.
കോർപ്പറേഷൻ അതിർത്തിയിൽ ബസുകൾ യാത്ര അവസാനിപ്പിച്ചാൽ അവിടെ ചാർജിംഗ് സൗകര്യമില്ലാത്തത് പ്രതിസന്ധിയുണ്ടാക്കും.
ബാറുകളിൽ ‘സെക്കന്റ്സ്’ എന്ന പേരിൽ മിക്സ് ചെയ്ത വ്യാജമദ്യം; മിന്നൽ പരിശോധനയിൽ കണ്ടെത്തിയത്…
നഷ്ടത്തിൽ സർവീസ് നടത്താൻ കഴിയില്ലെന്നും മേയറുടെ ആജ്ഞാനുസരണം സർവീസ് മാറ്റാനാവില്ലെന്നും കെഎസ്ആർടിസി കടുത്ത നിലപാട് സ്വീകരിച്ചു.
യാത്രക്കാർ പെരുവഴിയിലാകുമോ?: തർക്കം മുറുകുമ്പോൾ ആശങ്കയിൽ തലസ്ഥാന നഗരി.
നഗരസഭയും കെഎസ്ആർടിസിയും തമ്മിലുള്ള ഈ തർക്കം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.
ഗതാഗത സൗകര്യം കുറഞ്ഞ സ്ഥലങ്ങളിലെ ജനങ്ങൾക്കും ജീവനക്കാർക്കും വലിയ പ്രതീക്ഷയായിരുന്നു സിറ്റി സർക്കുലർ.
എന്നാൽ അധികൃതരുടെ ഈ ‘ഈഗോ’ പോരിൽ വലയുന്നത് സാധാരണക്കാരായ യാത്രക്കാരാണ്.
English Summary
A heated dispute has emerged between the Thiruvananthapuram Corporation and KSRTC regarding the operation of Smart City electric buses. Mayor V.V. Rajesh insisted that the 113 e-buses, funded via the Smart City project for the city’s benefit, must operate strictly within corporation limits and ensure a profit share for the civic body.









